Sunday, September 27, 2009

എന്റെ പാറുകുട്ടീ..... ഭാഗം 34

മുപ്പത്തിമൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച..
http://jp-smriti.blogspot.com/2009/09/33.html

പാര്‍വ്വതി എഴുന്നേല്‍ക്കുമ്പോളെക്കും ഉണ്ണി നേരത്തെ ഉണര്‍ന്ന് തോളില്‍ ഒരു തോര്‍ത്തുമിട്ട് എരുകുളത്തിലേക്ക് പോയി. അവിടെ വിശദമായി നീന്തിക്കുളിക്കാന്‍ തുടങ്ങി. കാലത്തായ കാരണം പോത്തുങ്ങള്‍ അധികം ഉണ്ടാവില്ല. പെണ്ണുങ്ങളുടെ കടവില്‍ ഒരു പെണ്ണ് അലക്ക് കഴിഞ്ഞ് കുളിക്കാനുള്ള ഒരുക്കത്തിലായിരുന്നു.

ഇത് വരെ ഈ നാട്ടിലൊന്നും കാണാത്ത പെണ്ണാണല്ലോ ഇത്. ഉണ്ണി ആ പെണ്ണിനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
"എന്താ ഇങ്ങിനെ എന്നെ തന്നെ നോക്കണേ..?
ഉണ്ണി ഒന്നും മിണ്ടിയില്ല...
അവള്‍ കുളി തുടര്‍ന്ന് കൊണ്ടിരുന്നു.
"ഉണ്ണിയേട്ടനെന്നെ മനസ്സിലായില്ലേ..?
ഞാന്‍ ശിന്തിലുവിന്റെ അടുത്ത വീട്ടിലെതാ........
"ശിന്തിലുവോ....... ആരാ അങ്ങിനെ ഒരാള്‍....?
അങ്ങിനെയും ഒരാള്‍ ഈ ഗ്രാമത്തിലുണ്ടോ
കുരിയപ്പന്റെ വീട്ടിന്നടുത്തുള്ള ശിന്തുലുവിനെ അറിയില്ലേ. കിണറ് പണിക്കാര്‍.
"ഓഹ് എനിക്കിപ്പോ മനസ്സിലായി.... പൊള്ളാച്ചിയില്‍ നിന്ന് വന്ന് താമസിക്കണ കൂട്ടര്‍"
"നിന്റെ പേരെന്താടീ പെണ്ണേ.........."
ഞാന്‍ താമര, എന്റെ ചേച്ചീടെ പേര്....
ആ‍ മതി മതി
"നീ വേഗം കുളിച്ചിട്ട് പോകാന്‍ നോക്ക്"

ഞാന്‍ ഇപ്പോ പോണില്ലാ. എനിക്ക് ഇനിയും തിരുമ്മാന്‍ ഉണ്ട്. കുറച്ച് കഴിഞ്ഞാ ചേച്ചി കൊണ്ടോരും.
പെണ്ണിന്റെ ഒരു നിപ്പ് കണ്ടില്ലേ.. നാണമില്ലാതെ..

ഉണ്ണി കുളിയും കഴിഞ്ഞ് പാലത്തിന്മേല്‍ കുറച്ച് നേരം ഇരുന്നു. റോട്ടില്‍ കൂടി പോകുന്ന കാളവണ്ടികളും, ഓലക്കെട്ടുമായി പോകുന്ന പെണ്ണുങ്ങളെയും നോക്കി.

ഏതായാലും ഇവിടെ നിന്ന് പോകാം. അല്ലെങ്കില്‍ ഓല കൊണ്ടോകുന്ന പെണ്ണുങ്ങള്‍ ഭാരമിറക്കി വിശ്രമിക്കാന്‍ തുടങ്ങും. പിന്നെ ഓലക്കെട്ട് പിടിച്ച് കൊടുക്കേണ്ടി വരും. ഓലക്കെട്ടുമായി പോകുന്ന പെണ്ണുങ്ങള്‍ ഇപ്പോള്‍ കൂടിയിരിക്കുകയാ എന്ന് തോന്നുന്നു. എവിടെന്നാ ഇത്രയും ഓലകള്‍. പാവം പെണ്ണുങ്ങള്‍ . അവറ്ക്ക് പാറേലങ്ങാടി വരെ ഇത് ചുമന്നോണ്ട് പോകണം. സഹായിക്കാന്‍ തോന്നില്ല. എന്താണവറ്റകളുടെ വായിലനാവ്.

കൊളത്തിലേക്ക് പോയിരുന്ന കോതുട്ടി ഉണ്ണിയെ കണ്ടപ്പോ അവിടെ നിന്നു. തലേക്കെട്ട് ഊരി കക്ഷത്ത് വെച്ചു. ബഹുമാനപുരസ്കരം ഓഛാനിച്ച് നിന്നു. അവനെന്തെങ്കിലും പറയണം. എന്തെങ്കിലും കിട്ടണം എന്ന മട്ടില്‍.

"എന്താ കോതുട്ട്യേ ഇവിടെ നിന്നേ..?
അല്ലാ ഞാന്‍ ഉണ്ണി ചേനാരെ കണ്ടപ്പോള്‍ നിന്നതാ.........
"എന്നാ നീ പൊക്കോ കോതുട്ട്യേ....."
എനിക്ക് നാലണെടെ കാശ് കിട്ടിയാ തരക്കെടില്ല. രണ്ട് ദിവസമായി പണിയൊന്നും ഇല്ല. പെണ്ണുങ്ങള്‍ക്കും പണി ഇല്ല.

"കോതുട്ട്യേ ഞാന്‍ കുളിക്കാന്‍ വന്നതാ. എന്റെ കൈയില്‍ കാശൊന്നും ഇല്ലാ ഇപ്പോള്‍. നീ എന്റെ വീട്ടീപ്പോയിട്ട് അവിടെ പാറുകുട്ടി ഉണ്ട്. അവളുടെ അടുത്ത് നിന്ന് എന്തെങ്കിലും വാങ്ങിച്ചോ."

"ശരി ചേനാരെ.."
കോതുട്ടി ഉണ്ണിയുടെ വീട് ലക്ഷ്യമാക്കി നടന്നു.
"ഇവിടെ ആരുമില്ലേ....?
"കോലായില്‍ ജാനു വന്ന് നിന്നു..."
"ആരെയാ തെരക്കണേ...?
"തമ്പ്രാട്ടി ഇല്ലേ ഇവിടെ?...."
"ആരുടെ കാര്യമാ ചോദിക്കണത്. പാറുകുട്ടിയെ ആണോ ?

അതെ എന്ന മട്ടില്‍ തലയാട്ടി കോതൂട്ടി
പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ്, ഉണ്ണിയെ കാണാതെ കിഴക്കോറത്ത് വിഷമിച്ചിരിക്കയായിരുന്നു പാറ്വതി. ജാനു പാര്‍വ്വതിയുടെ അടുത്തെത്തി.

"ഇവിടെ ഇരിക്കയാണോ പാറുകുട്ടീ...."
അതേയ് അപ്പുറത്തൊരു ആള്‍ പാറുകുട്ടീനെ കാണാന്‍ വന്നിട്ടുണ്ട്.
ആരാ ജാനു...?
ഓ എനിക്കറിയില്ല ആളെ. പണ്ടൊക്കെ ചിലപ്പോളിവിടെ വരാറുണ്ടയിരുന്നു.

പാറുകുട്ടിക്ക് ദ്വേഷ്യം സങ്കടവും എല്ലാം വന്നിരിക്കുന്ന നേരമായിരുന്നു. കണ്ണില്‍ കണ്ടവരെ ചീത്ത വിളിക്കാനെന്ന മട്ടില്‍ വടക്കോറെത്തെത്തി.
"ആ‍രാ അവിടെ. എന്താ വേണ്ടെ. ആരെ കാണാനാ വന്നിരിക്കുന്നത്..?
എനിക്ക് നാലണ വേണം....

"എന്താ കാലത്തെന്നെ തെണ്ടാന്‍ വന്നിരിക്കണ്....."
എന്നോട് ഉണ്ണിത്തമ്പ്രാന്‍ ഇവിടെ നിന്ന് പാറുട്ടീ തമ്പ്രാട്ടിടടുത്തൂന്ന് മേടിച്ചോളാന്‍ പറഞ്ഞു....

"നീ എവിടുന്നാ തമ്പ്രാനെ കണ്ടത്...."
അതാ അവിടെ എരുകുളത്തിന്റെ അടുത്തുള്ള പാലത്തിന്മേല്‍ ഇരിക്കണണ്ട്..
എന്താ ഈ കേക്കണ്. പാലത്തിന്മേല്‍ ഇരിക്കണെന്നോ. നിക്കൊന്നും മനസ്സിലവിണില്ലല്ലോ എന്റെ തേവരെ.
നീ ശരിക്കും കണ്ടതാണോടാ

"അതേ തമ്പ്രാട്ടീ.........."
നിക്കങ്ങട്ട് വിശ്വാസമാവിണില്ല..........
എന്നാലേ നീ പോയിട്ട് ഉണ്ണ്യേട്ടനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ. എന്നാല്‍ നിനക്ക് രണ്ടണ കൂടുതല്‍ തരാം.

"എനിക്ക് പെട കൊള്ളും ചേനാരുടെ കയ്യീന്ന്. നിക്ക് പേടിയാ ചേനാരെ. പണ്ട് പൂട്ടാന്‍ പോകുമ്പോ വരമ്പത്ത് നിന്ന് മാറാണ്ട് എനിക്ക് ഒരിക്കല്‍ തല്ല് കിട്ടിയതാ. അതിന്റെ ചൂട് ഇത് വരെ മാറിയിട്ടില്ല..."

തമ്പ്രാട്ടി കാശ് തരുന്നുണ്ടെങ്കില്‍ താ. നിക്ക് പോകാന്‍ തിരക്കായി. കാലത്ത് ചായെന്റെ വെള്ളം കുടിച്ചിട്ടില്ലാ...
എന്തിന്റെ കേടാ ഈ ഉണ്ണ്യേട്ടന് . മിണ്ടാതെ പോയിരിക്കണ്. ആരെ കാണാനാവോ ഈ വെളുപ്പാന്‍ കാലത്ത് പാ‍ലത്തിന്റെ മോളില്‍ കയറി ഇരിക്കണ്. ഇങ്ങട്ട് വരട്ടെ. കാണിച്ച് കൊടുക്കാം..

പാര്‍വ്വതീ...........?
ഉണ്ണി വീട്ടില്‍ വന്ന് കേറിയത് പാര്‍വ്വതി അറിഞ്ഞില്ല.
ഉണ്ണിയുടെ വിളിയിലെന്തോ പന്തി കേടുള്ള പോലെ പാര്‍വ്വതിക്ക് തോന്നി. അവള്‍ പേടിച്ച് കോലായിലേക്ക് ചെന്നു.

"എന്താടീ ഉമ്മറത്ത് വെള്ളമൊന്നും കൊണ്ട് വെക്കാത്തത്. നീ എന്ത് ചെയ്യാ‍യിരുന്നു. എത്ര പറഞ്ഞാലും കേള്‍ക്കില്ല. വേറെ ഒരുത്തിയും ഉണ്ടല്ലോ ഇവിടെ."

പാര്‍വ്വതി കിണ്ടിയില്‍ വെള്ളവുമായി കോലായിലെത്തി.
"ഇതാ ഉണ്ണ്യേട്ടാ വെള്ളം........"
ഉണ്ണി ആ കിണ്ടിയിലെ വെള്ളം പാര്‍വ്വതിയുടെ തലയിലൊഴിച്ചു. അവളെ ചീത്ത പറഞ്ഞു.

നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ പല തവണ. തിണ്ണയില്‍ വെള്ളം കൊണ്ട് വെക്കണമെന്ന്. എവിടാടി മറ്റെ അസത്ത്. രണ്ടെണ്ണത്തിനേയും ഞാന്‍ ...
ആ..... അഹങ്കാരികള്.............

ഉണ്ണിയുടെ പെരുമാറ്റം കണ്ട് പാര്‍വ്വതി വിരണ്ടു. അടി ഇപ്പോ കിട്ടും പാര്‍വ്വതിക്ക് എന്ന് തോന്നി.
"നീ കാലത്ത് കുളിച്ചില്ലേടീ....?
ഇല്ലാ.... ഞാന്‍ .........
"പറയെടീ..... എന്താ നിന്റെ നാവിറങ്ങിപ്പോയോടീ................"
ഇറയത്ത് വെച്ചിരുന്ന മുളവടിയെടുത്ത് അടിക്കാന്‍ ഓങ്ങി പാര്‍വ്വതിയെ. പാര്‍വ്വതി ഭയന്ന് വീട്ടിന്നകത്തേക്ക് ഓടി. ജാനുവിന്റെ അടുത്ത് അഭയം പ്രാപിച്ചു.

വീട്ടിന്നുള്ളിലേക്ക് പ്രവേശിച്ച ഉണ്ണി കോപം സഹിക്കാനാവാതെ ജാനുവിന്റെ അടുത്ത മറഞ്ഞ് നിന്നിരുന്ന പാര്‍വ്വതിയെ കണ്ടു.
ആദ്യം ജാനുവിന് കൊടുത്തു രണ്ടടി.

"എന്നെ തല്ലല്ലേ തമ്പ്രാനെ........."
ഞാന്‍ കാരണം ആ പാവം ജാനുവിനും തല്ല് കിട്ടി. ഉണ്ണിയുടെ അടുത്തെത്തി മിണ്ടാതെ നിന്നു പാര്‍വ്വതി.

"നീ എന്തിനാടീ അകത്തേക്ക് ഓടിയത്......?
പാര്‍വ്വതിയുടെ ചന്തിയില്‍ മുള വടി കൊണ്ട് നാല് ചാര്‍ത്തി. പാര്‍വതി വേദന കൊണ്ട് പുളഞ്ഞു.

കാലത്ത് നേരത്തെ എണീക്കാണ്ട്, ഇത് വരെ കുളിക്കാണ്ടിരിക്കുന്നു ഒരുത്തി.
"എന്താ ഈ പെണ്‍കുട്ടിക്ക്, എത്ര തല്ല് കൊണ്ടാലും നേരിയാവാത്തെ...."
കോളേജ് ഹോസ്റ്റലില്‍ കുളിക്കാതെയും വൃത്തിയില്ലാതെയും എല്ലാം ജീവിച്ച് നാശമായി അവള്‍.

എന്താ ഉണ്ണിയേട്ടന്‍ ഇങ്ങനെ. ഒരു പ്രകോപനവും ഇല്ലാതെ. എന്നെ തല്ലിക്കോട്ടെ. ആ പാവം ജാ‍നുവിനും കിട്ടി ഇന്ന്.
ജാനുവിനും തല്ല് കിട്ടുന്നതില്‍ മന:പ്രയാസമില്ല. ജാനുവിന് ഒരിക്കലും ഉണ്ണ്യേട്ടനോട് ദ്വേഷ്യം തോന്നില്ല.

എനിക്കും മറിച്ചല്ല. ഓഫിസിലെ നിര്‍മ്മലക്കും.
"എന്താ ഈ ഉണ്ണ്യേട്ടനെ ആരും വെറുക്കാ‍ത്തേ.....?

പാര്‍വ്വതി കുളി കഴിഞ്ഞ് ഉണ്ണിയുടെ കിടപ്പ് മുറിയില്‍ എത്തി. താടിയില്‍ കൈയ്യും കുത്തിയിരിക്കുന്ന ഉണ്ണിയെ കണ്ട് ഒന്നും പറയാനായില്ല.
ഇനി എന്തെങ്കിലും മിണ്ടിയില്ലെങ്കില്‍ അതിനും കിട്ടും ശകാരം.
എന്തെങ്കിലും ചോദിക്കാം.

"ഉണ്ണ്യേട്ടാ ഞാന്‍ കാപ്പി എടുത്ത് വെക്കട്ടെ...?
എനിക്കൊന്നും വേണ്ട...
"എന്താ ഉണ്ണ്യേട്ടാ ഇങ്ങിനെയൊക്കെ... ക്ഷമിക്കൂ ഉണ്ണ്യേട്ടാ............"

നീ പോയി ഒരു ഗ്ലാസ്സ് കാപ്പി മാത്രം ഇങ്ങോട്ടെടുത്തോണ്ട് വാ.........
പാര്‍വ്വതിക്ക് സമാധാനമായി.

"പാര്‍വ്വതി കാപ്പിയും കൊണ്ട് ക്ഷണ നേരം കൊണ്ട് മുറിയിലെത്തി......."
"എന്തിനാ ഉണ്ണ്യേട്ടാ ഇങ്ങനെ വിഷമിച്ചോണ്ടിരിക്കണ് ...? ഒന്നിനും ഒരു കുറവില്ലാത്ത ആളല്ലേ. എന്നോട് ദ്വേഷ്യം ഉണ്ടോ. എന്നെ ഇനിയും തല്ലിക്കോ.
ഇങ്ങനെ മിണ്ടാതിരിക്കല്ലേ ഉണ്ണ്യേട്ടാ. എനിക്കത് സഹിക്കില്ല..."
"നീയെന്തിനാ എന്റെ അടുത്ത് നിന്ന് ഇങ്ങനെ തല്ല് മേടിക്കുന്നത്..?
എവിടെയാടീ നിനക്ക് തല്ല് കിട്ടിയത്...?
ഞാന്‍ നോക്കട്ടെ........

"കാണിക്ക് എവിടെയാ നിനക്ക് തല്ല് കിട്ടിയത്....?
പാര്‍വ്വതിക്ക് ഇപ്പളാ ശരിക്കും കരച്ചില്‍ വന്നത്. പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് തേങ്ങി തേങ്ങി കരഞ്ഞു. കൊച്ചു കുട്ടിയെ പോലെ.

"ഉണ്ണ്യേട്ടന്‍ എന്നെ എത്ര വേണെങ്കിലും തല്ലിക്കോ, പക്ഷെ ഉണ്ണ്യേട്ടാ എന്നോട് മിണ്ടാതിരിക്കരുത്. എനിക്കത് സഹിക്കില്ല്ലാ....."
പാര്‍വ്വതി വീണ്ടും തേങ്ങി....

ഇത്രയേ ഉള്ളൂ കാര്യം. ഉണ്ണി പാര്‍വ്വതിയുടെ നിറഞ്ഞ കണ്ണുകള്‍ തുടച്ച് കൊടുത്തു. അവളെ ചുംബിച്ചു.
"നിനക്ക് വേദനിച്ചോ പാര്‍വ്വതീ........."
ഉണ്ണ്യേട്ടന്‍ നോക്കട്ടെ അടി കിട്ടിയത് എവിടെ എന്ന്...
ഉണ്ണിക്കും വിഷമമായി. ആരാ ആ വടി എറേത്ത് കൊണ്ട് വെച്ചത്. അവള്‍ തന്നെയായിരിക്കും.

പാര്‍വ്വതീ... നമുക്ക് കാപ്പി കുടി കഴിഞ്ഞ് ഇവിടെ കിടന്നുറങ്ങാം. ഞാന്‍ ഇന്ന് ചാവക്കാട്ടെക്ക് പോകുന്നില്ല.
നിന്നെ വൈകിട്ട് പാര്‍ക്കാടി അമ്പലത്തില്‍ കൊണ്ടോകാം.

"പാര്‍വ്വതി ഒന്നും മിണ്ടിയില്ല. കലങ്ങിയ കണ്ണുകളും വീര്‍ത്ത കവിള്‍ തടങ്ങളുമായി ഉണ്ണിയുടെ മടിയില്‍ തല വെച്ച് കട്ടിലില്‍ ഇരുന്നു."
പാര്‍വ്വതീ.. നീ എണീറ്റ് ഡ്രസ്സ് ചെയ്യ്. നമുക്ക് ഞമനേങ്ങാട്ടെക്ക് പോകാം. വരുന്ന വഴി വടക്കേക്കാട്ട് മാങ്കേത്തും പോകാം. അവിടെയെല്ലാം പോയി കുറേ നാളായി.. എനിക്കിടാനുള്ള ഷര്‍ട്ടും മുണ്ടും എടുത്ത് വെക്ക്. ഞാന്‍ ഒന്നും കൂടി കുളിക്കട്ടെ.

ഉണ്ണ്യേട്ടാ....... നമുക്ക് ഞമനേങ്ങാട്ട് പോകുന്ന വഴിക്ക് നങ്ങേലിയമായിയുടെ വീട്ടിലും കയറി പോകാം. എത്ര നാളായി അമ്മയി പറയണ്‍ ഉണ്ണ്യേട്ടനെയും കൂട്ടി ഒരു ദിവസം വരാന്‍. ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടും എന്താ ഉണ്ണിയേട്ടനവിടെ പോകാത്തെ.

പാവം അമ്മായി. അതിന്റെ ഒരാഗ്രഹമല്ലേ. വയസ്സ് കുറച്ചായി. ഇനി അധികം ഉണ്ടാവില്ല. അടുത്ത കര്‍ക്കിടകം ആകുമ്പോളെക്കും ആള്‍ പോകും.
അതിന്റെ സ്വത്തുക്കളെല്ലാം ഉണ്ണ്യേട്ടന് എഴുതി വെച്ചിരിക്കയാണന്നല്ലേ പറഞ്ഞത്. എന്നിട്ടും കൂടി ഉണ്ണ്യേട്ടനെന്താ അമ്മായീടെ വീട്ടീ പോകാത്തെ.

ആ ആ... ഒരു ദിവസം പോകാം.
‘ഇനി വേറെ ഒരു ദിവസത്തേക്ക് വെക്കേണ്ട. ഇന്നെന്നെ നമുക്ക് പോകാമവിടെ.’
ശരി... മടങ്ങിവരുമ്പോള്‍ നോക്കാം.

ഉണ്ണിയും പാര്‍വ്വതിയും ഞമനേങ്ങാട്ട് പോയി, തിരിച്ച് വരും വഴി വടക്കേക്കാട്ടുള്ള ബന്ധുക്കളുടെ വീട്ടിലെല്ലാം കയറി വൈകിട്ട് 5 മണിയോട് കൂടി നങ്ങേലി അമ്മായിയുടെ വീട്ടിലെത്തി.

നങ്ങേലി അമ്മായിക്ക് ഉണ്ണിയെ കണ്ട് വളരെ സന്തോഷമായി. അമ്മായി ഉണ്ണിയെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ഉണ്ണിയോട് വര്‍ത്തമാനങ്ങളെല്ലാം തിരക്കി. രണ്ട് ദിവസം താ‍മസിച്ചേ പോകാന്‍ പാടുള്ളൂവെന്ന് പറഞ്ഞു.

"താമസിക്കാനൊക്കെ വേറെ ഒരു ദിവസം വരാം അമ്മായി. ഇപ്പോ ഞങ്ങള്‍ പോകട്ടെ..."
അങ്ങിനെ അങ്ങട്ട് പെട്ടെന്നങ്ങ് പോകാന്‍ വരട്ടെ. രാത്രിയിലെ ഭക്ഷണം കഴിഞ്ഞിട്ട് പോയാല്‍ മതി.
"ശരി അങ്ങിനെ ആകട്ടെ അമ്മായി...."

അമ്മായി പാറ്വ്വതിയെ വീടൊക്കെ നടന്ന് കൊണ്ട് കാണിച്ച് കൊടുത്തു. രാജ കൊട്ടാരം പോലെയുള്ള വീട് കണ്ട് പാര്‍വ്വതി അന്തം വിട്ടു.
ഇനി ഞാന്‍ മോള്‍ക്ക് പത്തായപ്പുര കാണിക്കാം. ഉണ്ണി വന്നാല്‍ ഇവിടെയാ സാവിത്രിക്കുട്ടിയോടൊപ്പം ഇരിക്കുക.

അവര്‍ പത്തായപ്പുരയില്‍ പ്രവേശിച്ചു. മരപ്പണികളോട് കൂടിയ അകത്തളവും, മേശ കസേരകളും, ഒരു കിടപ്പു മുറിയും, വലിയ ഉമ്മറവും അത്യാവശ്യത്തിന് ഉള്ള ഒരു അടുക്കളയും ആ പുരയിലുണ്ട്.
തളത്തിന്നടുത്തുള്ള വിശാലമായ സ്വീകരണമുറിയിലേക്ക് പാര്‍വ്വതിയെ കൂട്ടിക്കൊണ്ട് പോയി അമ്മായി.

ഇവിടെ ആരും താമസിക്കുന്നില്ലേ അമ്മായി...?
"ഇല്ല മോളെ. സാവിത്രിക്കുട്ടി ഉണ്ടായിരുന്നപ്പോള്‍ വൈകുന്നേരം വരെ അവള്‍ ഇവിടിരിക്കും. വായനയും പാട്ടുമായി അവള്‍ മുഴുകിയിരിക്കും..."

അത് വീണയല്ലേ അമ്മായീ.............?
"അതേ മോളേ........."
ആരാ അത് വായിക്കാറ്... സാവിത്രിക്കുട്ടിയായിരുന്നോ..?
"ആ പാവം വൃദ്ധക്ക് ഉത്തരം മുട്ടി....വിറക്കുന്ന ചുണ്ടുകളോടെ അല്ലാ എന്ന് മാത്രം പറഞ്ഞു...."

പിന്നെ ആരാ വായിക്കാറ് ആ വീണ.. അമ്മായിയോ, അമ്മാമനോ മറ്റോ ആയിരുന്നോ..?
പാര്‍വ്വതിയുടെ ചോദ്യം കേട്ടിട്ട് നങ്ങേലി അമ്മായിയുടെ ദീന രോദനമാണ് കേട്ടത്..
"എന്തിനാ അമ്മായി കരേണ്... ഞാന്‍ ചോദിക്കാന്‍ പാടില്ലാത്തതായിരുന്നോ ചോദിച്ചത്..."

ഏയ് അങ്ങിനെ ഒന്നുമല്ലാ. അമ്മായി പഴയ കാര്യങ്ങള്‍ അയവിറത്തതാ മോളെ.

നിന്റെ ഉണ്ണ്യേട്ടനാ ആ വീണ വായിച്ചിരുന്നത്.

അമ്മായി പറഞ്ഞത് കേട്ടു പാര്‍വ്വതി സ്തംബ്ധയായി അല്പനിമിഷങ്ങള്‍ ...
"ഉണ്ണ്യേട്ടനോ....? എന്താ ഈ കേള്‍ക്കണ്... നിക്കൊന്നും മനസ്സിലാവിണില്ല്യാ അമ്മായീ........."

ഉണ്ണ്യേട്ടന്‍ വീണ വായിക്കുകയോ. എനിക്ക് വിശ്വസിക്കാന്‍ വയ്യാ. ഞാന്‍ പത്ത് പതിമൂന്ന് വര്‍ഷമായി ഉണ്ണ്യേട്ടന്റെ കൂടെ താമസിക്കണ്. ഇന്നെ വരെ ഉണ്ണ്യേട്ടന്‍ ഒരു സംഗീത ഉപകരണം ഞാന്‍ വായിക്കുന്നത് കേട്ടിട്ടില്ല. പാട്ട് പാടുന്നതും...

വാ ഇവിടിരിക്ക് മോളെ. അമ്മായി പറയാം. ഒന്നും ആലോചിക്കേണ്ടി വരില്ലെന്ന് വിചാരിച്ചതാ....
ഉണ്ണി നന്നായി വീണ വായിക്കും. സാവിത്രിക്കുട്ടി നന്നായി പാടും. ഉണ്ണിക്ക് പാട്ടിലും നല്ല സ്വാധീനം ഉണ്ടായിരുന്നു. രണ്ട് പേരും ഒരേ ഗുരുക്കന്മാരുടെ കീഴിലായിരുന്നു പഠനം.

"എനിക്കങ്ങട്ട് വിശ്വസിക്കാന്‍ പറ്റിണില്ലാ എന്റെ അമ്മായീ......."
നേരില്‍ കണ്ടാലെ വിശ്വസിക്കാന്‍ പറ്റൂ..........
ഞാന്‍ ഇവിടിരിക്കാം. മോള്‍ പോയി ഉണ്ണിയെ ഇങ്ങട്ട് വിളിച്ചോണ്ട് വാ........
ശരി അമ്മായീ...

ഉണ്ണ്യേട്ടാ അമ്മായി പത്തായപ്പുരയിലേക്ക് വിളിക്കണ്.
"എടീ അവിടെയും ഇവിടെയും ഒക്കെ ചുറ്റിക്കറങ്ങിയാ നമുക്ക് ഇന്ന് വീട്ടിലെത്താന്‍ പറ്റില്ല. വാ വേഗം നമുക്ക് പോകാം.
പത്തായപ്പുരയിലേക്കൊക്കെ പിന്നെ പോകാം.."
അത് പറ്റില്ലാ ഉണ്ണ്യേട്ടാ..... അമ്മായി അവിടെ കുത്തിയിരുപ്പാ.......
ആകെ കുഴഞ്ഞല്ലോ ഭഗവാനെ. എന്തിനാണാവോം ഈ അമ്മായീടെ പുറപ്പാട്.

ഉണ്ണിയും പാര്‍വ്വതിയും പത്തായപ്പുരയിലെത്തി.
ഉണ്ണി ഇരിക്ക് മോനെ.
"എന്താ അമ്മായി വിളിപ്പിച്ചേ..?

നിന്റെ പാറുകുട്ടിക്ക് ആ വീണ ആരാ വായിച്ചിരുന്നത് എന്നറിയണമത്രെ.
സ്വാഭാവികം - വീണ കണ്ടാല്‍ ആരും ചോദിച്ച് പോകുന്നത്..?
"ഞാന്‍ അവളോട് അതാരാ വായിച്ചിരുന്നതെല്ലാം പറഞ്ഞു. മോനത് വായിക്കുന്നത് കണ്ടാലെ അവള്‍ക്ക് വിശ്വസിക്കന്‍ പറ്റുള്ളൂവെന്നും അവള്‍ പറഞ്ഞു..."

‘മോനതൊന്നെടുത്ത് മീട്ടിയേ. അമ്മായിക്കും ഒന്ന് കേള്‍ക്കണം. എന്റെ സാവിത്രിക്കുട്ടീ....... പാവം അമ്മായി നെടുവീര്‍പ്പിട്ടു.’

അമ്മായീ.. ഞാന്‍ വീണ അടുത്ത കാലത്തൊന്നും ഉപയോഗിച്ചിട്ടില്ല. എന്റെ വിരലുകളൊന്നും ശരിയാവണ്ണം ചലിക്കുകയില്ല ഇപ്പോള്‍. വീണ വായനയൊന്നും എന്നെ കൊണ്ടാവില്ല ഇപ്പോള്‍..

മോനെ അമ്മായിയുടെ ഒരാഗ്രഹമാണ് മോനെ... നീ ഒന്ന് വായിക്ക്.......... എന്നെ നിരാശയാക്കല്ലെ എന്റെ ഉണ്ണ്യേ........
അമ്മായി എന്തിനാ എന്നെ ഇങ്ങനെ നുള്ളി നോവിക്കണെ. എനിക്കതിന് ‍കഴിയില്ല.

പാര്‍വ്വതിക്കൊന്നും മനസ്സിലാവാത്ത മട്ടില്‍ ഉണ്ണിയേയും അമ്മായിയേയും മാറി മാറി നോക്കി....
അമ്മായി അതിന്നിടയില്‍ നില വിളക്ക് കൊളുത്തി വെച്ചു. പുല്ലായ വിരിച്ചു. വീണയെടുത്ത് വിളക്കിന്നടുത്ത് വെച്ചു. തിരികെ ഊഞ്ഞാല്‍ കട്ടിലില്‍ വന്നിരുന്നു.

ഉണ്ണിക്ക് ദ്വേഷ്യവും സങ്കടവും രോഷവും എല്ലാം മനസ്സില്‍ മിന്നി മിന്നി വന്നു. എല്ലാം സഹിച്ചു. അല്ലെങ്കില്‍ അവിടമാകെ തകര്‍ത്തേനേ.

"എന്താ അവിടെ സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ പാര്‍വ്വതി ഭയന്നു. ആരെയും വക വെക്കാത്തവനാ ഉണ്ണി. അത് പാര്‍വ്വതിക്കും, അമ്മായിക്കും നന്നായി അറിയാം. ദ്വേഷ്യം കര കവിഞ്ഞാല്‍ അമ്മായിയേയും കൈ വെക്കാന്‍ മടിക്കാത്തവനാ ഉണ്ണി.."

എന്തോ ഉണ്ണിയേട്ടന്‍ കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല. സംയമനം പാലിച്ചു
ഉണ്ണി പുല്ലായില്‍ ചമ്രം പടിഞ്ഞിരുന്നു.
വീണയെടുത്ത് മടിയില്‍ വെച്ചു...

"... ഓമന.... തിങ്കള്‍ .. കിടാവോ..........
നല്ല....
കോമളത്താമര.... പൂവോ............ "

എന്ന വരികല്‍ വീണയില്‍ നിന്ന് അടര്‍ന്ന് വീണു...................
പാര്‍വ്വതി ഉണ്ണി വീണ മീട്ടുന്നത് കേട്ടു തരിച്ച് പോയി.......

"എന്താ ഞാന്‍ ഈ കാണുന്നതും കേള്‍ക്കുന്നതും സ്വപ്നമോ>>?
"എനിക്കൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ...."

പാട്ട് പാടി അവസാനിച്ചതും ഉണ്ണി കരഞ്ഞ് വീണക്കമ്പികളില്‍ മുഖമമര്‍ത്തി.
ഉണ്ണിക്ക് സങ്കടം അടക്കാനായില്ല.

നങ്ങേലി അമ്മായിയും കരയാന്‍ തുടങ്ങി...
എനിക്ക് തൃപ്തിയായി മോനേ... ഉണ്ണീ...... ഇനി എനിക്ക് കണ്ണടച്ചാല്‍ മതി. വേറെ ഒരു ആഗ്രഹങ്ങളും ഇല്ലാ...

നടാടെയാണ് ഉണ്ണി തേങ്ങിക്കരയുന്നത് പാര്‍വ്വതി കാണുന്നത്.
പാര്‍വ്വതിക്കും സങ്കടം അടക്കാനായില്ല. മൂവരും കരഞ്ഞു.....

[തുടരാം ഒരു പക്ഷെ]



COPYRIGHT 2009 - RESERVED



Wednesday, September 23, 2009

ബീനാമ്മക്ക് ഇന്ന് അന്‍പത്തി അഞ്ച്

ബീനാമ്മക്ക് കുറച്ച് നാളായി എന്നും അസുഖം. ഞാന്‍ പറയും നീ എന്നെ കഴിഞ്ഞ മൂന്ന് കൊല്ലം കഷ്ടപ്പെടുത്തിയതിന്‍ എന്റെ തേവര്‍ നിനക്ക് നല്‍കിയ ശിക്ഷയാണെന്ന്. സംഗതി എന്ത് തന്നെയാലും അവളെന്റെ ചക്കരക്കുടം തന്നെ. പണ്ടത്തെ ആളുകള്‍ പറയുന്ന പോലെ ചട്ടികളായാല്‍ തട്ടിയും പൊട്ടിയുമൊക്കെ ഇരിക്കുന്ന മാതിരിയാ എന്റെയും ബീനാമ്മയുടേയും ജീവിതം.


ഇന്നവള്‍ക്ക് അന്‍പത്തി അഞ്ച് തികഞ്ഞു. മകള്‍ രാക്കമ്മയോട് അടുക്കളയില്‍ നിന്ന് പറേണ് കേട്ടു.


ഞാനത് കേട്ടു അങ്ങോട്ട് ചെന്നു. രാക്കമ്മക്ക് ഇന്ന് പുട്ടും മുട്ടക്കറിയുമാണ് പ്രാതല്‍. അവള്‍ക്ക് കുറച്ച് നാളായി ചിലപ്പോള്‍ ഒന്നും പിടിക്കുകയില്ല. സ്വന്തം വീട്ടിലായതിനാല്‍ ഞങ്ങള്‍ എന്തും ഉണ്ടാക്കിക്കൊടുക്കും. കെട്ടിച്ചയച്ച വീട്ടിലാണെങ്കില്‍ എല്ലാത്തിനും ഒരു പരിധി ഉണ്ട്. അവളുടെ അമ്മായി അമ്മക്ക് ഇവള്‍ സ്വന്തം മകളെ പോലെ തന്നെ. അവിടെ ഇവളെ കൂടാതെ രണ്ട് ചേട്ടന്മാരുടെ ഭാര്യമാരും, അവരുടെ കുട്ടികളും ഉണ്ട്. ഇന്നത്തെ കാലത്തും സന്തുഷ്ട കൂട്ടു കുടുംബം ഇത് പോലെ വിരളമാണ്, പ്രത്യേകിച്ചും മെട്രോ നഗരമായ കൊച്ചിയില്‍.


പിന്നെ ആഗ്രഹിച്ച ഏത് ഭക്ഷണമായാലും ഉണ്ടാക്കിക്കൊടുക്കേണ്ട സമയമാണ് അവള്‍ക്ക്. ചിലപ്പോള്‍ പറയും, കരിക്ക് വേണം. ഒരാഴ്ചക്ക് മുന്‍പ് തൃശ്ശൂരില്‍ കരിക്ക് ക്ഷാ‍മം ഉണ്ടായി. പണ്ട് ഞാന്‍ ഞങ്ങളുടെ തൈവെപ്പിലെ തെങ്ങില്‍ കയറി കള്ള് കട്ട് കുടിക്കാറുണ്ടായിരുന്നു. അന്നെനിക്ക് പ്രായം പന്ത്രണ്ട്. ഇന്നോ അറുപത് കഴിഞ്ഞ വൃദ്ധനായല്ലോ. എന്നാലും സാരമില്ല മോള്‍ക്ക് കരിക്കിന്‍ വെള്ളം കിട്ടിയേ തീരൂ.


എന്റെ തൃശ്ശൂരില്‍ വീട്ട് വളപ്പില്‍ ഏതാണ്ട് 15 തെങ്ങുകളുണ്ട്. അതില്‍ ഉയരം കുറഞ്ഞ ഒന്നില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. ബീനാമ്മ കാണാതെ വീട്ടിന്റെ മുന്നിലുള്ള ഒന്നിന്റെ മുകളില്‍ തന്നെയാകട്ടെ എന്ന് കരുതി. തളപ്പ് കെട്ടാന്‍ ഒരു കഷണം കയറുപോലും വീട്ടിലില്ല. നാട്ടിന്‍ പുറമായാല്‍ കയറും കാളയും കോണിയുമെല്ലാം കിട്ടാന്‍ എളുപ്പം. ഇല്ലെങ്കില്‍ തന്നെ അയലത്തെ വീട്ടില്‍ നിന്ന് കിട്ടും. പട്ടണമായാല്‍ ഒക്കെ പ്രയാസം തന്നെ.


വീടായ വീടൊക്കെ അരിച്ചുപെറുക്കിയിട്ടും ഒരു കഷണം കയറ് കിട്ടിയില്ല. അങ്ങിനെ ഞാന്‍ കയറിന്‍ പകരം എന്റെ മക്കളുടെ ഒരു ചൂരിദാര്‍ ഷോള്‍ എടുത്ത് പിരിച്ച് കയറാക്കി തളപ്പ് കെട്ടി തെങ്ങില്‍ കയറി. പകുതിയായപ്പോളെക്കും എനിക്കെന്തോ പോലെ. എന്തോ പന്തികേട് പോലെ. ഇനി ആ ഉയരത്തില്‍ നിന്ന് താഴെക്ക് വീണാലും കുഴപ്പമില്ലാ എന്ന കണക്കു കൂട്ടലില്‍ മേല്പോട്ട് തന്നെ ആകാം എന്ന് വെച്ചു. മഴ പെയ്തതിനാല്‍ മണ്ണൊക്കെ പുതഞ്ഞ് കിടക്കുകയാണല്ലോ. വീണാല്‍ വലിയ പരിക്കൊന്നും പറ്റില്ല.
അങ്ങിനെ മേലോട്ട് കയറി കരിക്ക് പെട്ടെന്ന് വെട്ടിയില്ല. പട്ടയുടെ മുകളില്‍ കയറി ഇരുന്നു. പണ്ട് അങ്ങിനെയാണ്‍ ഞാന്‍ കള്ള് മോന്തിയിരുന്നത്. അവിടെ ഇരുന്ന് അല്പം വിശ്രമിച്ച് ആദ്യം ഒരു കരിക്ക് ഞാന്‍ തന്നെ വെട്ടിക്കുടിച്ചു. ബീനാമ്മ മുറ്റത്തെങ്ങാനും ഇറങ്ങല്ലേ എന്ന് പ്രാര്‍ത്ഥിച്ച് ഒരു കുല കരിക്ക് വെട്ടി താഴെ ഇട്ടു.


തെങ്ങില്‍ നിന്ന് താഴെക്ക് ഇറങ്ങാന്‍ എളുപ്പമാണെനിക്ക്. ഒറ്റയിറക്കം. താഴെയെത്തിയപ്പോളാ മനസ്സിലായത് ഒരു കുഴപ്പം പിണഞ്ഞ കഥ. ഞാന്‍ വെട്ടുകത്തി തെങ്ങിന്‍ മുകളില്‍ വെച്ച് മറന്നത്. എനിക്ക് ഈയിടെയായി ഭയങ്കര മറവിയാ. ഇന്നെലെ ബേങ്കില്‍ പോയപ്പോളാ മനസ്സിലായത് എഫ് ഡി പുതുക്കാത്ത വിവരവും അതിലുണ്ടായ നഷ്ടവുമെല്ലാം. മിനിഞ്ഞാന്ന് ‍തേക്കിന്‍ കാട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്ത് തിരിച്ച് വന്ന് നോക്കിയപ്പോള്‍ വണ്ടി കാണുന്നില്ല. എന്തോ ദൈവാധീനം എനിക്ക് ടെന്‍ഷന്‍ ഉണ്ടായില്ല.


ഞാന്‍ ആല്‍ത്തറയിലിരുന്ന് പഞ്ചാക്ഷരീ മന്ത്രം ജപിച്ചു. എനിക്ക് വണ്ടിയുടെ സ്ഥലം ഓര്‍മ്മ വരുന്ന വരെ ജപിച്ചു. പിന്നീടാണ് മനസ്സിലായത് ഞാന്‍ പത്തന്‍സ് ഹോട്ടലില്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ വണ്ടി അവിടെയാണ് പാര്‍ക്ക് ചെയ്തതെന്ന്. അങ്ങിനെയൊക്കെയാ എന്റെ മറവിക്കാര്യം.


ഏതായാലും കരിക്ക് കിട്ടിയല്ലോ. ഇനി അത് രണ്ടെണ്ണം വെട്ടി മോള്‍ക്ക് കൊടുക്കണമെങ്കില്‍ വെട്ടുകത്തി വേണമല്ലോ. എന്റെ തേവരേ എവിടെ പോകും ഇനി വെട്ടുകത്തിക്ക്. ഇനിയേതായാലും വെട്ടുകത്തി എടുക്കാന്‍ തെങ്ങിന്മേല്‍ കയറാന്‍ വയ്യ. അയലത്തെ വീട്ടില്‍ നിന്ന് വെട്ടുകത്തി വാങ്ങി കരിക്ക് വെട്ടി രാക്കമ്മക്ക് കൊടുത്തു.


രാക്കമ്മ ആശ്ചര്യപ്പെട്ടു.
"എവിടുന്നാ ഡാഡീ കരിക്ക്...?
"അത് ഞാന്‍ കയറി ഇട്ടതാ...."
രാക്കമ്മയും അത് കേട്ടാ ബീനാമ്മയും ചിരിച്ചു.
ബീനാമ്മ പറഞ്ഞു.
"മോളേ നിനക്കറിയില്ലേ ഈ ഡാഡി പറയുന്നത് പത്ത് ശതമാനം മാത്രമേ വിശ്വസിക്കാന്‍ പറ്റുകയുള്ളൂവെന്ന്.."


അത് ശരിയാ അമ്മേ. പക്ഷെ പിന്നെ എവിടുന്ന് വന്ന് ഈ കരിക്ക്. രാക്കമ്മ മുറ്റത്തെക്ക് നോക്കിയപ്പോള്‍ ഇതാ കെടക്കണ് ഒരു കുല നിറയെ കരിക്ക്. ഏതാണ്ട് പതിനഞ്ച് എണ്ണം.


ബീനാമ്മ അലമുറയിട്ടു.


"ഞാന്‍ ഈ കേക്കണ് ശരിയാണോ എന്റ്റെ കൃഷ്ണാ ഗുരുവായൂരപ്പാ....."
ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ. മഴ പെയ്ത് വഴുക്കലുള്ള തെങ്ങുകളാ. വേട്ടോന്മാരുപോലും തെങ്ങ് കയറാത്ത കാലമാ ഇപ്പോള്‍. ഈ വയസ്സാന്‍ കാലത്ത് തെങ്ങിന്റെ മുകളില്‍ കയറിയിരിക്കുന്നു. കാലില്‍ വാ‍തമായി കിടപ്പായിരുന്നു ഒരു മാസം. ഉഴിച്ചലും കിഴിയും കഴിഞ്ഞ് നല്ലരിക്കയും കഴിഞ്ഞു അധികം അദ്ധ്വാനം ഒന്നും ചെയ്യാതെ ഇരിക്കേണ്ട കാലമാ.


ഞാന്‍ തോറ്റല്ലോ എന്റെ കൃഷ്ണാ. ഇതിലും ഭേദം എന്റെ കെട്ട്യോന് വാത രോഗം തിരിച്ച് കൊടുത്തോളൂ.. എന്നാല്‍ ഒരു മൂലക്ക് ഇരുന്ന് കൊള്ളൂലോ. എന്റെ കണ്ണ് വെട്ടിച്ച് തെങ്ങില് കയറാന്‍ പോയിരിക്കുന്നു. എനിക്കൊന്നും ആലോചിക്കാന്‍ വയ്യേ എന്റെ കൃഷ്ണാ.

ബീനാമ്മ പിന്നെയും അലമുറയിട്ട് കരയാന്‍ തുടങ്ങി. അടുത്ത വീട്ടുകാരൊക്കെ ഓടിക്കൂടി.


രാക്കമ്മ അമ്മയെ വീട്ടിന്നകത്താക്കി വാതിലടച്ചു. ഡാഡിയെ ഒന്നും പറയേണ്ട അമ്മേ. ഇന്ന് ഒരു നല്ല ദിവസമല്ലേ.
"രാക്കമ്മേ.....?"
ഇന്ന് അമ്മയുടെ പിറന്നാളല്ലേ. നമുക്ക് പേള്‍ റീജന്‍സിയില്‍ പോയി ആഘോഷിക്കാം. അവിടെ നല്ല ദം ബിരിയാണി ഉണ്ട്.
"എനിക്ക് ബിരിയാണി ഇഷ്ടമില്ലാ ചേട്ടാ....."

"എനിക്കും വേണ്ട ബിരിയാണി ഡാഡീ........"
പിന്നെന്താ വേണ്ടെ നിങ്ങള്‍ക്ക്.
"ഫ്രൈഡ് റൈസും ചില്ലി ചിക്കനും മതി. അവരോട് ചിക്കനില്‍ കളറ് ചേര്‍ക്കാതെ ഉണ്ടാക്കി തരാന്‍ പറയാമോ..?"
അതിനെന്താ പ്രയാസം. പേള്‍ റീജന്‍സി നമ്മുടെ ഹോട്ടലല്ലേ. അവിടുത്തെ മേനേജര്‍ സുരേഷ് നമ്മുടെ ബെസ്റ്റ് ഫ്രണ്ടല്ലേ. ഞാന്‍ പറയുന്നതെന്തും സുരേഷിന് സ്വീകാര്യമാ.


അപ്പോള്‍ അങ്ങിനെ ആഘോഷിക്കാം അമ്മയുടെ പിറന്നാള്‍.
"ശരി മോളെ. പിന്നെ വേണമെങ്കില്‍ വൈകിട്ട് ഒരു സിനിമക്കും പോകാം"
രാക്കമ്മക്കും ബീനാമ്മക്കും സന്തോഷമായി. ബീനാമ്മയുടെ രോഷവും സങ്കടവും ചെറുതായി ഒന്ന് കെട്ടടങ്ങി.


രാക്കമ്മേ. ഞാന്‍ അമ്പലത്തില്‍ പോയി വരാം.
"ശരി ഡാഡീ........."
ഞാന്‍ നേരെ അമ്പലത്തില്‍ പുറപ്പെട്ടു. പാതി വഴിയിലെത്തിയപ്പോല്‍ ബീനാമ്മക്ക് മരുന്ന് വാങ്ങാനായി മെട്രോ മെഡിക്കത്സിലെ വത്സനെ കാണാന്‍ അവിടെ വണ്ടി നിര്‍ത്തി. ബീനാമ്മക്ക് എഴുതിയ പുതിയ മരുന്നാണ്. എവിടേയും കിട്ടാനില്ല. ഇന്നെലെ രാത്രി വത്സന്‍ പ്രിസ്ക്രിപ്ഷന്‍ വാങ്ങി വെച്ച് പറഞ്ഞിരുന്നു വൈകുന്നേരമാകുമ്പോളെക്കും എത്തിക്കാമെന്ന്. ഞാനാണെങ്കില്‍ ഊരു ചുറ്റിക്കറങ്ങി വരുന്നതിന്നിടയില്‍ മരുന്നിന്റെ കാര്യം മറന്നിരുന്നു. അതിനാല്‍ ഇന്നെലെ രാത്രി ബീനാമ്മ പരിഭവിച്ചു.


"എന്റെ കാര്യത്തിനൊന്നും നിങ്ങള്‍ക്ക് ഒരു ചൂടുമില്ല. "
ഞാന്‍ മറന്നിട്ടല്ലേ പെണ്ണേ. നിനക്ക് എന്റെ ഈ മറവി ഒന്ന് മാറ്റിത്തന്ന് കൂടെ. ഞാന്‍ എന്റെ കണ്ണിലെ മരുന്ന വാങ്ങാന്‍ എന്നും മറക്കും. 5 ml മരുന്നിന്ന് 200 രൂപയാ. വാങ്ങിയാല്‍ 20 ദിവസം തികയില്ല. ഒരിക്കലും ഒന്നില്‍ കൂടുതല്‍ വാങ്ങാന്‍ തോന്നാറില്ല. അത്ര വിലയായതിനാലാണ്. അതൊഴിക്കാതിരിക്കാന്‍ പറ്റില്ലല്ലോ.. ഇനി കൂടുതല്‍ വാങ്ങി വെക്കണം.


മെട്രൊ മെഡിക്കത്സില്‍ പോയി മരുന്ന് വാങ്ങി വാഹനത്തില്‍ കയറിയപ്പോളിതാ കുട്ടന്‍ മേനോന്‍ മുന്നില്‍ വന്ന് ചാടി നില്‍ക്കണ്‍. ഞാന്‍ കുട്ടന്‍ മേനോനോട് കുശലം പറഞ്ഞു.
"എങ്ങോട്ടാ പ്രകാശേട്ടാ...?
കുട്ടന്‍ മേനോന്‍ തിരക്കി
"എനിക്ക് ഇന്ന് കുറച്ച് അമ്പലങ്ങളില്‍ പോകണം.."
എന്നാ പിന്നെ കാണാം എന്ന് പറഞ്ഞ് കുട്ടന്‍ മേനോന്‍ ഓഫീസ് സമുച്ചയത്തിലേക്ക് നീങ്ങി.


തേവരുടെ അമ്പലത്തിലേക്ക് പോകാനൊരുങ്ങിയ എനിക്ക് മനം മാറ്റമുണ്ടായി ഞാന്‍ നേരെ കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേതത്തിലേക്ക് വിട്ടു. അവിടെ നിന്ന് അമ്പലത്തില്‍ പുതിയതായി പണിത കൊടി മരത്തില്‍ ചെമ്പ് പൊതിഞ്ഞതിന്റെ ഒരു ഫോട്ടോ എടുത്തു. ക്ഷേത്രം വലം വെക്കുന്നതിന്നിടയില്‍ നന്തുണിയുമായി പാന്പിന്‍ കാവിന്നടുത്ത് ഇരിക്കുന്ന പുള്ളുവനെ കണ്ടു.


പുള്ളുവനോട് പാടാന്‍ പറഞ്ഞു. പേരും നാളും പറഞ്ഞു.
അങ്ങിനെ നന്തുണി മീട്ടി പാടിയ പുള്ളുവന്റെ പാട്ട് നിങ്ങളും കേള്‍ക്കൂ....


ഇനിയും കുറേ എഴുതാനുണ്ട്.
ബീനാമ്മക്ക് പിറന്നാള്‍ ദിനത്തില്‍ ആയുരാരോഗ്യ മംഗളങ്ങള്‍ നേരുന്നു.









Monday, September 21, 2009

അമ്പലമുറ്റത്തെ കൂട്ടുകാരന്‍

എനിക്ക് എല്ലാ പ്രഭാതവും പൊട്ടി വിടരുന്നത് അച്ചന്‍ തേവരുടെ തിരുനടയില്‍ നിന്നാണ്. കാലത്ത് അവിടെ ആദ്യം തൊഴും. പിന്നീട് വെളിയന്നൂര്‍ ദേവീ ഷേത്രം. പിന്നെ കുളശ്ശേരി നരസിംഹമൂര്‍ത്തി. കുളശ്ശേരി അമ്പലത്തിലെ ഹനുമാന്‍ സ്വാമിയുടെ അമ്പലം വളരെ വിശേഷമാണ്. അവിടെ എന്നും വടമാലയും വെറ്റിലമാലയും നിവേദിക്കാനുള്ള സൌകര്യം ഉണ്ട്.


അത് കഴിഞ്ഞ് ചെട്ടിയങ്ങാടിയിലുള്ള മാരിയമ്മനെ വണങ്ങി, നടന്ന് നടന്ന് വടക്കുന്നാഥനെ തൊഴുത്, രണ്ട് പ്രദക്ഷിണം വെച്ച്, നേരെ തിരുവമ്പാടി അമ്പലത്തില്‍ ചെന്ന് ഭഗവാന്‍ കൃഷ്ണനേയും മറ്റു ഉപദേവതകളെയും വണങ്ങി നേരെ പാട്ടുരായ്കലിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ പോയി അവിടെ നിന്ന് നടന്ന് അശ്വനി ആസ്പത്രി ജങ്ഷന്‍ വഴി അശോകേശ്വരം ക്ഷേത്രത്തിലെത്തി, അതിനുശേഷം വടക്കേ ചിറക്കടുത്തുള്ള കൃഷ്ണക്ഷേത്രത്തില്‍ തൊഴുത്, നേരെ മേല്പോട്ട് നടന്നാല്‍ കാണുന്ന ഭുവനേശ്വരി ക്ഷേത്രവും അവിടുത്തെ നവഗ്രഹങ്ങളെയും ദര്‍ശിച്ച് തിരിച്ച് നടന്ന് പാലസ് റോഡിലുള്ള ശിവ ക്ഷേത്രത്തിലും സന്ദര്‍ശിച്ച് നേരെ പാറമേക്കാവിലെത്തി ഭഗവതിയെ വണങ്ങി അല്പനേരം അമ്പല നടയില്‍ വിശ്രമിച്ച് നേരെ പട്ടാളം റോഡിലുള്ള മാരിയമ്മനെയും വണങ്ങി നേരെ നടന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ മൂലയിലുള്ള മാരിയമ്മനെയും വണങ്ങി നേരെ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റിലുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിലും പോയി നേരെ ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ മുന്‍ വശത്ത് കൂടി നടന്ന് എന്റെ ഗൃഹത്തിലെത്താം.

അതായത് കാലത്ത് വീട്ടില്‍ നിന്ന് ഒരു സുലൈമാനി കുടിച്ച് ഈയിടം എല്ലാം നടന്ന് തിരിച്ച് വരുമ്പോള്‍ ഒരു നാലഞ്ച് കിലോമീറ്ററിലധികം താണ്ടിയിരിക്കും. മനസ്സിനും ആരോഗ്യത്തിനും ഉള്ള സുഖവും നിവൃതിയും പറഞ്ഞറിയിക്കുവാന്‍ പ്രയാസം.
ഒരു മാസത്തെ വൈദ്യരത്നം ഡോക്ടരുടെ ആയുര്‍വേദ കിഴി മുതലായ ചികിത്സക്ക് ശേഷം എന്റെ വാത രോഗം അറുപത് ശതമാനം ശരിയായിരിക്കുന്നു. ഇന്നെലെ കോഴിക്കോട് വരെ വണ്ടി ഓടിച്ചു നോക്കി. ഒരു പ്രശ്നവും ഇല്ല. പണ്ട് ഓരൊ 10 കിലോമീറ്ററാകുമ്പോളെക്കും വാഹനത്തില്‍ നിന്ന് ഇറങ്ങി അല്പം നടന്നാലെ കാലിന്റെ മരവിപ്പും വേദനയും മാറുകയുള്ളൂ. ഇന്നെലെ എനിക്ക് നോണ്‍ സ്റ്റോപ്പായി തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ട് വരെ വണ്ടിയോടിക്കാന്‍ കഴിഞ്ഞു. പിന്നെ കാലത്തുള്ള ഈ നടത്തവും എന്നെ കൂടുതല്‍ ഊര്‍ജ്ജസ്വല നാക്കുന്നു.
ഞാന്‍ ഇന്ന് കാലത്ത് അച്ചന്‍ തേവര്‍ അമ്പലത്തില്‍ തൊഴുത് കഴിഞ്ഞപ്പോള്‍ അവിടെ എന്റെ സുഹൃത്ത് രാജന്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ രാജനോട് ഒരു കവിത ചൊല്ലിത്തരാന്‍ പറഞ്ഞു. രാജന്‍ ആദ്യം പറഞ്ഞു ഞാന്‍ സ്റ്റുഡിയോവില്‍ വന്ന് പാടിത്തരാം എന്ന്. ഞാന്‍ വിട്ടില്ല ഈ അമ്പലമുറ്റത്താണ്‍ കവിതക്ക് ഏറ്റവും അനുയോജ്യവും ആയ സ്ഥലം.


അങ്ങിനെ കൂര്‍ക്കഞ്ചേരിക്കാരനായ എന്റെ സുഹൃത്ത് രാജന്‍ ചൊല്ലിയ കവിത അച്ചന്‍ തേവര്‍ക്ക് സമര്‍പ്പിക്കുന്നു.
അച്ചന്‍ തേവര്‍ ക്ഷേത്രത്തെപറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഞാന്‍ പണ്ട് ബ്ലൊഗില്‍ എഴുതിയ ലിങ്ക് തരാം. http://ambalavisesham.blogspot.com/2008/07/blog-post_28.html


ദയവായി കവിത ആസ്വദിക്കൂ. കൈ വിറക്കുന്നതിനാല്‍ വിഡിയോ ക്ലിപ്പ് ശരിയല്ലാ. പക്ഷെ ഓഡിയോക്ക് പ്രശ്ന

മില്ല. രാജനെ എല്ലാവരും പ്രോത്സാഹിപ്പിക്കുമല്ലോ?

ലയണ്‍സ് ക്ലബ്ബ് ഓണാഘോഷം


ഇന്നലെ [20-09-09] കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റെ ഓണാഘോഷവും, റീജയണിലെ ഏതാണ്ട് എട്ട് ക്ലബ്ബ് കാര്‍ കൂടി നടത്തിയ പൂക്കളമത്സരവും, ലയണസ്സ് ക്ലബ്ബിന്റെ പ്രത്യേക മീറ്റിങ്ങും ഉണ്ടായിരുന്നു. ഇതേ ദിവസം ഫസ്റ്റ് വൈസ് ഗവര്‍ണര്‍ ലയണ്‍ മോഹന്‍ ദാസിന്റെ ക്ലബ്ബ് സന്ദര്‍ശനവും ഉണ്ടായിരുന്നു.



ഹോട്ടന്‍ അശോകയില്‍ വെച്ച് 4 മണിയോട് കൂടി പൂക്കളമത്സരം അരങ്ങേറി. ഒന്നാം സമ്മാനം നെഹ്രു നഗര്‍ ക്ലബ്ബിനായിരുന്നു.


പൂക്കള മത്സരത്തിനും വനിതാ വിഭാഗത്തിന്റെ മീറ്റിങ്ങിനു ശേഷം കൂര്‍ക്കഞ്ചേരി ക്ലബ്ബിന്റെ പ്രത്യേകമായ ഓണാഘോഷ പരിപാടികള്‍ നടന്നു. അതിലേക്കാണ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണറുടെ സന്ദര്‍ശനം ഉണ്ടായത്.



കലാപരിപാടികളും ഉണ്ടായിരുന്നു. നെഹ്രു നഗര്‍ ക്ല്ബ്ബിലെ ജയന്റെ പാട്ടും, കൂര്‍ക്കഞ്ചേരി ക്ലബ്ബിലെ പ്രസിഡണ്ട് രാജന്റെ പാട്ടും, ഇതേ ക്ലബ്ബിലെ ഒരു മെംബറുടെ കൊച്ചു പെണ്‍കുട്ടിയുടെ നൃത്തവും ഉണ്ടായിരുന്നു.



വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. പതിവിന് വിപരീതമായി ഇക്കൊല്ലം നോണും ഉണ്ടായിരുന്നു.


ഈ വര്‍ഷം ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണം ടി കെ കിഷോറിന്റെ ഭരണത്തില്‍, സൌകന്യ ഹാര്‍ട്ട് സര്‍ജറി, ഡയാലിസിസ്, മാസ്സ് മേര്യേജ് എന്നീ പൊതു ജന പരിപാടികള്‍ അരങ്ങേറുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ഗവര്‍ണറുടെ സാന്നിദ്ധ്യത്തിലാണ് സൌജന്യ ഹാര്‍ട്ട് സര്‍ജറി അരങ്ങേറിയത്. 100 ല്‍ കൂടുതല്‍ സാധുക്കള്‍ക്ക് സൌജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കൊടുത്തു.


കൂടാതെ എല്ലാ വര്‍ഷവും സൌജന്യ തിമിര സര്‍ജറിയും, ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് വിതരണവും, തൊഴില്‍ രഹിതരായ യുവതികളെ പുനരധിവസിപ്പിക്കുന്നതിന് തയ്യല്‍ മെഷിന്‍ വിതരണവും മറ്റു ഹുമാനിറ്റേറിയന്‍ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു.


പണ്ട് കാഞ്ഞങ്ങാട്ട് മുതല്‍ കൊരട്ടി വരെ നീണ്ട് കിടക്കുന്നതായിരുന്നു ഡിസ്ട്രിക്റ്റ് 324 E2 ലയണ്‍സ് റെവന്യു ഡിസ്ട്രിക്റ്റ്. ഇത്രയും വലിയ ഒരു പ്രദേശം ഒരു ഗവര്‍ണറെ കൊണ്ട് നോക്കി നടക്കുവാന്‍ പ്രയാസമേറിയതിനാല്‍ ഇപ്പോള്‍ ഈ പ്രദേശം രണ്ട് ബിസിനസ്സ് ഡിസ്ട്രിക്റ്റ് ആയി തിരിച്ചു. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്ട് തുടങ്ങിയ ജില്ലകളെ 324 E2 വില്‍ കൊണ്ട് വന്നു. കൂടാതെ ഭരണ രംഗത്ത് പുതിയ വഴിത്തിരിവുകളും ഉണ്ടാക്കി.


ഡിസ്ട്രിക്റ്റ് ഗവര്‍ണക്ക് പുറമെ ആദ്യം ഉണ്ടായിരുന്ന വൈസ് ഡിസ്ട്രിക്റ്റ് കൂടതെ ഫസ്റ്റ് ഏന്‍ഡ് സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണേര്‍ഴിനെ നിയമിച്ചു.


ലയണ്‍സ് പ്രോട്ടോക്കോള്‍ സംബന്ധമായ വിവരങ്ങള്‍ പറയുകയാണെങ്കില്‍ കുറച്ചധികം ഉണ്ട്. അതിനാല്‍ ചെറിയ തോതില്‍ പറയാം.



ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍, വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണേഴ്സ്, ഡിസ്ട്രിക്റ്റ് കേബിനറ്റ് സെക്ര്ട്ടറി, ഡിസ്ട്രിക്റ്റ് കേബിനറ്റ് ട്രഷറര്‍, ജോയിന്റെ സെക്രട്ടറീസ് ഏന്‍ഡ് ട്രഷറേര്‍സ്, റിജിയണ്‍ ചെയര്‍മാന്‍, സോണ്‍ ചെയര്‍മാന്‍, ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ എന്നീ തസ്ഥികയില്‍ ഉള്ളവര്‍ കേബിനറ്റ് മെംബര്‍മാരും. പിന്നെ അതാത് ക്ലബ്ബില്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ കൂടാതെ വൈ പ്രസിഡണ്ട്, ജോയന്റെ സെക്രട്ടറി, ടെയില്‍ ട്വിസ്റ്റര്‍, ലയണ്‍ ടേമര്‍, മെംബര്‍ഷിപ്പ് കമ്മറ്റി ചെയര്‍മാന്‍ മുതലായവര്‍ അടങ്ങുന്ന ഒരു ഡയറക്ടര്‍ ബോര്‍ഡും ഉണ്ട്.



ലോകത്തിലെ ലാര്‍ജ്ജസ്റ്റ് ഹുമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷനാണ് ലയണ്‍സ് ക്ലബ്ബ്. ലോകത്തിലെ മിക്ക രാജ്യങ്ങളിലുമായി ലയണ്‍സ് ക്ലബ്ബ് വ്യാപിച്ച് കിടക്കുന്നു. ആസ്ഥാനം അമേരിക്കയാണ്.


സമീപ ഭാവിയില്‍ തന്നെ ലയണ്‍സ് ക്ല്ബ്ബ് ഓഫ് കൂര്‍ക്കഞ്ചേരിയുടെ വെബ് സൈറ്റ് പുറത്ത് വരുന്നതായിരിക്കും. അതിന്റെ ലിങ്ക് ഇവിടെ പ്രസിദ്ധപ്പെടുത്തുന്നതുമായിരിക്കും. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ സംഘടനയിലെ അംഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു.


തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നി ജില്ലകളില്‍ ആര്‍ക്കെങ്കിലും സൌജന്യ തിമിര ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ എന്നെ ബന്ധപ്പെടാവുന്നതാണ്. ഈ പോസ്റ്റിലേക്ക് എഴുതിയാല്‍ മതി. 0487 6450349 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. [കാലത്ത് 10 മുതല്‍ വൈകിട്ട് 5 മണി വരെ]


പല വായനക്കാരും ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകരായിരിക്കാം. എന്റെ അറിവിനനുസരിച്ചുള്ള വിവരങ്ങളാണ് ഇവിടെ എഴുതിയിരിക്കുന്നത്. എന്തെങ്കിലും തെറ്റു കുറ്റങ്ങളും ഉണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാണിക്കണം.


ഓരോ പ്രത്യേക പരിപാടികള്‍ക്കും പ്രത്യേകമായ ഡിസ്ട്രിക്റ്റ് ചെയര്‍മാന്മാര്‍ ഉണ്ട്. ഏതാണ്ട് നൂറിലധികം വരുന്ന ചെയര്‍മാന്‍ മാരും ഡിപ്പാര്‍ട്മെന്റുകളും ഉള്ളതിനാല്‍ എല്ലാ വിവരങ്ങളും ഇവിടെ എഴുതാന്‍ വയ്യ.


റോഡ് സെഫ്റ്റിയെ കുറിച്ച് ബോധവാന്മാരാക്കാന്‍ ഒരു ഡിപ്പാര്‍ട്ട് മെന്റ് ഉണ്ട്. അതുപോലെ രക്ത ദാനത്തിനു, വിവിധ ഗ്രൂപ്പിലുള്ള രക്തം ലഭിക്കുന്നതിനുമായുള്ള വിവരങ്ങള്‍ക്കും അതാത് ജില്ലകളിലെ ലയണ്‍സ് ക്ലബ്ബുമായി ബന്ധപ്പെടാവുന്നതാണ്.


ലയണ്‍സ് ക്ലബ്ബിലെ പ്രവര്‍ത്തനങ്ങളെകുറിച്ച് എന്റെ മറ്റൊരു ബ്ലൊഗില്‍ ഞാന്‍ ഒരു വര്‍ഷമായി എഴുതാറുണ്ടെങ്കിലും ആ ബ്ലൊഗില്‍ വിസിറ്റേഴ്സ് കുറവാണ്. അതിനാലാണ് ഞാന്‍ ഈ ബ്ലൊഗില്‍ എഴുതാമെന്ന് വെച്ചത്. ഇതില്‍ ഹിറ്റ്സ് വളരെ കൂടുതലാണ്.


[ഓണാഘോഷങ്ങളുടെ ഫോട്ടൊകളും, വിഡിയോകളും താമസിയാതെ അപ് ലോഡ് ചെയ്യാം.]





Saturday, September 19, 2009

ഉണ്ണ്യേട്ടന്‍ അയ്യപ്പന്‍ കാവിലേക്ക് പോരണോ ?

കഴിഞ്ഞ ആഴ്ച വടക്കേക്കാട്ട് ഒരു കല്ല്യാണത്തില്‍ സംബന്ധിച്ച് നേരം കുന്നംകുളം വഴി തൃശ്ശൂര്‍ക്ക് മടങ്ങാനുള്ള പരിപാടിയായിരുന്നു. കാറില്‍ കയറി നായരങ്ങാടി, അഞ്ഞൂര്‍ - കുന്നംകുളം വഴി തൃശ്ശൂര്‍ക്കുള്ള റൂട്ടില്‍ അല്പദൂരം ഓടിയപ്പോള്‍ എനിക്ക് തോന്നി.. നാളെ റിപ്പബ്ലിക് ദിനത്തിന്റെ അവധിയാണല്ലോ.. എന്റെ തറവാട്ടിലേക്ക് ഇവിടെ നിന്ന് മൂന്നോ നാലോ കിലോമീറ്ററേ ഉള്ളൂ.... അങ്ങോട്ട് പോകാം...
അങ്ങിനെ ആ ദിശയിലേക്ക് വണ്ടി തിരിച്ചു.... അത് വഴി എപ്പോ പോകുന്നുവോ, കപ്ലിയങ്ങാട്ട് അംബലത്തില്‍ പോകാന്‍ മറക്കാറില്ല... അങ്ങിനെ പോകുന്ന വഴി ദേവിയെ തൊഴുതു വണങ്ങി... സാധാരണ ഞാന്‍ കപ്ലി.യങ്ങാട്ട് അംബലത്തിലേക്ക് പോകുമ്പോള്‍ തൃശ്ശൂരില്‍ നിന്ന് എന്റെ വീട്ടിന്റടുത്തുള്ള ഇന്‍ & ഔട്ട് സ്റ്റോറില്‍ നിന്ന് പൂജാസാധങ്ങളും, അരിയും, ശര്‍ക്കരയും, നല്ലെണ്ണ മുതലായ സാധനങ്ങളുമായാണ് എത്താറ്. അത് ദേവിയുടെ നടക്കല്‍ സമര്‍പ്പിച്ചേ ഞാന്‍ തൊഴാറുള്ളൂ....
ഇന്നെത്തെ വരവില്‍ അതൊന്നും സാധിച്ചില്ല... അമ്മയെ തൊഴുത്, കാണിക്കയിട്ട്, ഒരു മഞ്ഞള്‍ കുറിയിട്ട് നേരെ തറവാട്ടിലേക്ക് പോകാന്‍ വാഹനത്തില്‍ കയറാന്‍ പോകുമ്പോള്‍ കണ്ട് പരിചയമുള്ള മുഖമുള്ള ഒരു പെണ്ണ് വണ്ടി കാത്ത് അവിടെ നില്‍ക്കൂന്നു..
ഞാന്‍ അടുത്ത് പോയി നോക്കിയപ്പോള്‍ എന്റെ നാട്ടിന്‍പുറത്തെ ഒരു ബന്ധുവായിരുന്നു. അവളോട് കുശലം എല്ലാം പറഞ്ഞു. വണ്ടിയില്‍ അവളേയും കേറ്റി ഞാന്‍ എന്റെ ഗ്രാമത്തിലെത്തി..
എന്റെ തറവാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ അവളുടെ വീടെത്തി, അവളെ വഴിയില്‍ ഇറക്കി വിട്ടു.
ഞാന്‍ സാധാരണ ഒരു കല്ല്യാണത്തിനും സദ്യയില്‍ പങ്കെടുക്കാറില്ല...അതിനൊരു കാരണം കൂടി ഉണ്ട്... ഇപ്പോള്‍ കല്ല്യാണവും സദ്യയുമൊക്കെ പണ്ടത്തെ പോലെ അല്ല... എല്ലാം കല്ല്യാണ മണ്ഡപങ്ങളിലാണ്.. നമ്മള്‍ അവിടെ എത്തുന്നു.. കെട്ട് കാണുന്നു.. പോകുന്നു...
അവിടെ ആരും ആരേയും ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കാറില്ല.. ഊണുമുറിയുടെ കവാടം തുറക്കുന്നത് നോക്കി ഭക്ഷിക്കേണ്ടവര്‍ സിനിമാ തിയേറ്ററില്‍ ടിക്കറ്റിന് വേണ്ടി പരാക്രമം കാണിക്കുന്ന പോലെ, കവാടം തുറന്ന ഉടന്‍ ഇടിച്ച് കയറുന്നു..
ഇനി ഉണ്ണാന്‍ ഇരുന്നു എന്ന് വെക്കുക... ചിലപ്പോള്‍ കറികളൊന്നും ആവശ്യപ്പെട്ടാല്‍ കിട്ടറില്ല. ചിലപ്പോള്‍ കുടിക്കാന്‍ വെള്ളം പോലും.. കല്ല്യാണ വീട്ടുകാരുടെ ഒരു പ്രതിനിധിയെ നമുക്ക് കാണാനാവില്ല... ആരും ഉണ്ടോ എന്നും, പോരാത്തതെന്താ ഒന്നും, ഇനി ഭക്ഷണമൊക്കെ എങ്ങിനെ ഉണ്ടായിരുന്നു എന്നുമുള്ള കുശലം ചോദിക്കലും ഒന്നും ഇല്ല..
ഇനി ഒരാ‍ള്‍ ഉണ്ണാതെ പോയാല്‍ തന്നെ ആരും അറിയുന്നില്ലാ....ആര്‍ക്കും വേവലാതിയുമില്ലാ.... ഞാന്‍ സാധാരണ കല്യാണ സദ്യയില്‍ പണ്ടൊക്കെ പങ്കെടുക്കാറുള്‍ലപ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്.... പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുമ്പോള്‍ ചില ചിട്ടകളൊക്കെ ഉണ്ട്.. അത് പലര്‍ക്കും അറിയില്ല. അതിനാല്‍ അവര്‍ തരുന്നത് വാരി വലിച്ച് തിന്ന് പോകേണ്ടി വരും..
ഭക്ഷണം കഴിച്ചു തുടങ്ങുമ്പോഴെക്കും ഒരാള്‍ മോര് വിളമ്പാന്‍ തുടങ്ങും... അപ്പോഴെക്കും ഒരാള്‍ രസം, രസം എന്ന് പറഞ്ഞ് വരും... മിക്ക സദ്യക്കും പരിപ്പ് വിളമ്പി വെക്കുന്നത് കാണാം.. വിളമ്പുന്നവനറിയില്ല എന്താണ് പരിപ്പ് മഹാത്മ്യം എന്ന്... പരിപ്പ് ചോറില്‍ കുഴച്ച് കഴിയുമ്പോള്‍ അതില്‍ അല്പം നെയ് വിളമ്പണം അതും കൂടി ചേര്‍ത്ത് കുഴച്ച് വേണം ആദ്യത്തെ ഉരുള കഴിക്കാന്‍.... പിന്നീട് സാമ്പാര്‍ കൂട്ടി കഴിക്കാം....
കറികള്‍ തനിച്ചോ, ചോറില്‍ ചേര്‍ത്തൊ കഴിക്കാം... അതിന് ശേഷം രണ്ടാമത് ചോറ് വേണ്ടവര്‍ക്ക് കൊടുക്കുമ്പോള്‍, കൂടെ രസമോ, സാമ്പാറോ കൊടുക്കാം. പായസം കുടിക്കാത്തവര്‍ക്ക് മോരും ആകാം.... പായസം കുടിച്ച് കഴിഞ്ഞാല്‍ വീണ്ടും ചോറുവിളമ്പണം ആവശ്യക്കാര്‍ക്ക് അല്പം തൈരും കൂട്ടിക്കഴിക്കാന്‍, അല്പം അച്ചാറും നക്കാം ഇടക്ക്....
ഇങ്ങിനെയൊക്കെയായാലേ വിധിപ്രകാരമുള്ള സദ്യയാ‍കൂ... ഇതൊന്നും ഇപ്പോള്‍ സാധാരണ തരപ്പെടാറില്ലാത്ത കാരണം, ഞാന്‍ കല്ല്യാണം കഴിഞ്ഞാല്‍ സദ്യക്ക് നിക്കാറില്ലാ.... പറയുമ്പോള്‍ എല്ലാം പറയണമല്ലോ... തൃശ്ശൂര്‍ തെക്കേമഠം ലക്ഷ്മീകല്യാണമണ്ഡപത്തില്‍ പോയി ഒരു സദ്യ ഉണ്ട് നോ‍ക്കൂ.... ഞാന്‍ പറഞ്ഞ വിധിപ്രകാരം കിട്ടും. അവിടെത്തെ ചിട്ട അങ്ങിനെയാ....
കഴിഞ്ഞ ആഴ്ച കൃഷ്ണേട്ടന്റെ തൊണ്ണൂറാം പിറന്നാളിന് ഞാന്‍ അവിടെ സദ്യ ഉണ്ടു.. കേമമായിരുന്നു.... തൃശ്ശൂര്‍ക്കാര്‍ക്കൊക്കെ അറിയാം കൃഷ്ണേട്ടന്‍ എന്ന കാഞ്ഞൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്... kmk എന്ന ചുരുക്കപ്പേരിലും അറിയും. അറിവിന്റെ തമ്പുരാനാണ്.. മണ്മറഞ്ഞ പൂമുള്ളി ആറാം തമ്പുരാന്റെ അനിന്തരവനാണെന്നാ എന്റെ ഓര്‍മ്മ.. എനിക്ക് വയസ്സ് അറുപത്തൊന്നേ ആയിട്ടുള്ളുവെങ്കിലും ഓര്‍മ്മക്കുറവ് തുടങ്ങിരിക്കുണൂ... ഒരു എണ്‍പത് കഴിഞ്ഞ ആളെപോലെയാന്‍ ഞാനിപ്പോള്‍... നമുക്ക് നമ്മുടെ കഥയിലേക്ക് മടങ്ങാം...
കപ്ലേങ്ങാട്ടമ്പലത്തില്‍ നിന്ന് അവളുടെ വീട് വരെ എന്റെ വാഹനത്തില്‍ കൊണ്ട് വന്നാക്കിയിട്ടും, ഒരു ഉപചാരമെന്ന വഴിക്ക് കൂടി അവള്‍ എന്നോട് വീട്ടിലേക്ക് ക്ഷണിക്കുകയോ, കുറച്ച് വെള്ളം കുടിച്ചിട്ട് പോകാമെന്നോ പറഞ്ഞില്ലാ...
ഞാന്‍ എന്റെ തറവാട്ടില്‍ താമസിയാതെ എത്തി... കഴിഞ്ഞ രണ്ട് മൂന്നാഴ്ചയായി ഞാന്‍ എങ്ങിനെയോ എന്റെ തറവാട്ടില്‍ വാരാന്ത്യത്തിനെത്താറുണ്ട്... തറവാട്ടില്‍ കിടന്ന് മരിക്കണമെന്ന് ആഗ്രഹം ഉണ്ട്... ഞാന്‍ പത്തിരുപത് കൊല്ലം മുന്‍പ് കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് തൃശ്ശൂരിലേക്ക് ചേക്കേറി.. കുട്ടികള്‍ ആണെങ്കില്‍ വിദേശത്ത് ജനിച്ച് വളര്‍ന്നതിനാല്‍ അവര്‍ക്ക് നാട്ടിന്‍പുറത്തെ ജീവിതം ദു:സ്സഹമായിരുന്നുതാനും. ഇപ്പോള്‍ കുട്ടികളൊക്കെ അവരുടെ വഴിക്കായി.. മകളുടെ വിവാഹം കഴിഞ്ഞു... അവള്‍ കൊച്ചിയിലെ പ്രസിദ്ധമായ ആര്‍ക്കിറ്റെക്റ്റ് ആണ്....
വിദേശ ബേങ്കിന്റെ മേനേജരായ മകന്‍ ലോകത്തിലൊരു പെണ്ണിനെയും പിടിക്കാതെ അവിവാഹിതനായി കഴിയുന്നു... ഒരു കണക്കിലതാ ഭേദം....
ഞാന്‍ നാട്ടില്‍ നിന്ന് പട്ടണത്തിലേക്ക് താമസം മാറിയെങ്കിലും, എന്റെ തറവാട്ടില്‍ മരണം വരെ താമസിക്കാനും, കൃഷി ചെയ്യാനും ഉള്ള അധികാരത്തോട് കൂടി എന്റെ അമ്മ ഒരു മരണപത്രം എഴുതി വെച്ചിരുന്നു... ആദ്യം എന്റ അറിവോട് കൂടി ഒരു മരണപത്രം, എന്റെ മകന് കുറച്ച് സ്വത്ത് ലഭിക്കുന്ന രീതിയിലെഴുതിയിരുന്നു.. പിന്നീട് എന്റെ സമ്മതമില്ലാതെ അത് ഇപ്രകാരം എങ്ങിനെയോ എഴുതപ്പെട്ടു.
ഞാനതിന്റെ പൊരുള്‍ അന്വേഷിച്ച് പോയില്ല... കാരണം ഞാന്‍ പണിയെടുത്ത് സസുഖം വാഴുന്നു.. എനിക്ക് അമ്മയുടെ വിഹിതം കിട്ടിയിട്ട് വേണ്ട കഴിയാന്‍... എന്നാലും ഒരിക്കല്‍ എഴുതിയ മരണപത്രത്തിന്റെ സ്റ്റാറ്റസ് ഇപ്പോള്‍ ഇങ്ങിനെ ആയി ഭവിച്ചതിന്റെ പേരില്‍ ആദ്യമൊക്കെ കുറച്ച് കുണ്ഡിതം ഉണ്ടായിരുന്നു.. ഇപ്പോള്‍ അത് ഞാന്‍ മറന്നു...
പണ്ട് എന്റെ അച്ചന്‍ പറയാറുള്ളത് ഞാന്‍ ഇവിടെ പങ്കുവെക്കട്ടെ.. അച്ചന്‍ എന്നൊട് ഒരിക്കല്‍ പറഞ്ഞു, വരും തലമുറക്ക് ഒന്നും സമ്പാദിച്ച് വെക്കരുതെന്ന്... അവര്‍ മടിയന്മാരാകുമത്രെ. കൊളംബോ, സിങ്കപൂര്‍, സിഡ്നി, മദിരാശി മുതലായ സ്ഥലങ്ങളിലെ ഒരു ഗ്രൂപ്പ് ഓഫ് ഹോട്ടലുകളുടെ ചുക്കാന്‍ പിടിക്കുന്ന ഒരാളായിരുന്നു.. എന്റ ബാല്യം പ്രധാനമായും കൊളംബോയിലായിരുന്നു.. അഞ്ചാ‍റു വയസ്സുമുതലുള്ള ഓര്‍മ്മകള്‍ എനിക്കുണ്ട്....
വീണ്ടും കഥയിലേക്ക് മടങ്ങാം............ തറവാട്ടിലെത്തി.... അയലത്തെ കൊച്ചുകുട്ടിളൊടൊത്ത് കുറച്ച് നേരം ചിലവിട്ട്, ഉച്ചയൂണും കഴിഞ്ഞ് ഞാനൊന്ന് മയങ്ങി... ഉച്ചക്കൂണ് കഴിഞ്ഞാന്‍ എനിക്ക് ഒന്ന് മയങ്ങണം... നമ്മുടെ നാട്ടുകാര്‍ പറയും അത് പൊട്ടാ ശീലമാണെന്ന്...
ഞാന്‍ അധികവും പണിയെടുത്തിരുന്നത് അറേബ്യന്‍ നാടുകളിലായിരുന്നു. അവിടെ 8 to 1 and 4 to 7 ആണ് ഓഫീസ് സമയം... അതിനാല്‍ ഉച്ചക്ക് മിക്കവരും നന്നായി തന്നെ ഉറങ്ങും.. അങ്ങിനെ പത്തിരുപത്തഞ്ച് കൊല്ലം ഉറങ്ങിയ എനിക്ക് ഈ ഉച്ചയുറക്കം അനിവാര്യം തന്നെ...
റിട്ടയര്‍മെന്റിന് ശേഷം ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആയി ഇപ്പോള്‍ നാട്ടിലൊരു വിഷ്വല്‍ ചാനലില്‍ ശിഷ്ടജീവിതം നയിക്കുന്നു.... ഞാന്‍ തന്നെ സമര്‍പ്പിച്ച എന്റെ പേക്കേജില്‍ ഈ ലഞ്ച് ബ്രേയ്ക്ക്.. സ്ഥാപന ഉടമ അംഗീകരിച്ചു... അദ്ദേഹം പലപ്പോഴും പറയാറുണ്ട് കേരളത്തില്‍ എനിക്ക് മാത്രമെ ഇങ്ങിനെ ഒരു വര്‍ക്ക് കോണ്ട് കോണ്ട്രാക്റ്റ് ഉള്ളൂ എന്ന്....
ഒരു പാട് മണിക്കൂര്‍ പണിയെന്നല്ല എന്റെ ആശയം... ചുരുങ്ങിയ സമയത്തില്‍ കൂടുതല്‍ ഔട്ട് പുട്ട്... അതായിരുന്നു എന്റെ വിദേശ പ്രവൃത്തി പരിചയം... അമേരിക്കക്കാരനായിരുന്ന എന്റെ ഇമ്മീഡിയറ്റ് ബോസിന്റെ നല്ല വശങ്ങള്‍ മാത്രം ഞാന്‍ ജീവിതത്തില്‍ പകര്‍ത്തി...
ആകെ കുത്തഴിഞ്ഞുകിടന്നിരുന്ന ഈ സ്ഥാപനം ഒരു നല്ല നിലയില്‍ എത്തിക്കാനെനിക്ക് കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്... ഇനി ഒരു ISO സര്‍ട്ടിഫിക്കേഷന്‍ കൂടി ഈ സ്ഥാപനത്തിന് ഉണ്ടാക്കിക്കൊടുത്തിട്ട് വേണം എനിക്ക് പടിയിറങ്ങാന്‍...
ജീവിതത്തില്‍ ഞാന്‍ ആശിച്ചതെല്ലാം നേടിയെന്നത് എന്റെ ഒരു വലിയ വിജയമാണ്... ബൈ ആള്‍ മീന്‍സ് ഐ ആം എ സെല്‍ഫ് മേഡ് മേന്‍...........
അവസാനം മരിക്കുന്നതിന് മുന്‍പ് ഒരാഗ്രഹം ബാക്കി നില്‍ക്കുന്നു... സംന്യാസം.......... മകന്റെ വിവാഹത്തിന് ശേഷം....
ആരോഗ്യം സമ്മതിക്കുമെങ്കില്‍..........
വീണ്ടും കഥയിലേക്ക് മടങ്ങാം......... ഉച്ചയുറക്കത്തിനിടയില്‍......... വഴിയില്‍ കണ്ട പെണ്ണിന്റെ ഒരു ഫോണ്‍ കോള്‍...........
“ഉണ്ണ്യേട്ടന്‍ അയ്യപ്പന്‍ കാവിലേക്ക് പോരണോ?”
... ഞാന്‍ അന്വേഷിച്ചു......... ഏത് കാവിലേക്കാ......... എന്റെ ഉടമസ്ഥതയിലുള്ള കാവിലേക്കാണൊ, അതൊ അപ്പുക്കുട്ടേട്ടന്റെതാണൊ............???
“അപ്പുക്കുട്ടേട്ടാന്റെത് തന്നെ”
ആ ഞാന്‍ വരാം........... എന്നാ അഞ്ച് മണിക്ക് എന്റെ വീട്ടിലെത്തിക്കൊള്ളൂ......
“എത്തിയേക്കാം അമ്മുകുട്ടീ.............“
ഞാന്‍ പിന്നേയും മയക്കത്തിലേക്ക്ചാഞ്ഞു........... നാലേമുക്കാലായപ്പോള്‍ വെയിക്ക് അപ്പ് കോള്‍ കിട്ടി...... ഞാനിതാ എത്തി അമ്മുകുട്ടീ........
‘ഞാനവളുടെ വീട്ടിലെത്തിയപ്പോള്‍ അവളെന്നെ സ്വീകരിച്ചിരുത്തി.. ചായയോ, കാപ്പിയോ എന്താ വേണമെങ്കില്‍ കുടിക്കാന്‍ തരാം എന്ന് പറഞ്ഞു...
‘ഞാനൊന്നും വേണ്ടാ എന്ന് പറഞ്ഞുവെങ്കിലും, എന്തെങ്കിലും കഴിക്കാതെ വിടില്ലാ എന്ന് പറഞ്ഞു.
‘ ഇന്നാ എന്താച്ചാ തന്നോളൂ അമ്മുകുട്ടീ........“
ഞാന്‍ കപ്ലേങ്ങാട്ടമ്പലത്തീന്ന് കൊടന്ന പായസം കുറച്ച് തരട്ടെ?
ഓ തന്നോളൂ.... ദേവിക്ക് നിവേദിച്ചതല്ലേ... ഒരിക്കലും വേണ്ടാന്ന് പറീല്ലാ..........
‘ഒരു ചെറിയ പ്ലേറ്റില്‍ കൊണ്ട് തന്ന പായസം മുഴുവന്‍ ഞാന്‍ ആഹരിച്ചു’
സന്തോഷമായി അമ്മുകുട്ടീ......... അമ്മുകുട്ടീടെ കുടിലില്‍ നിന്ന് അവള്‍ തന്നത് കഴിച്ചതിന് അവള്‍ക്കും സന്തോഷമായി.........
“ ഉണ്ണ്യേട്ടാ‍...... ന്നാ ...... നമുക്ക് നടക്കാം......... ഞാന്‍ അവളൊടൊത്ത് പുഞ്ചപ്പാടം ലക്ഷ്യമാക്കി നടന്നു. പുഞ്പ്പാടത്തിന്റെ കരയിലാണീ അയ്യപ്പന്‍ കാവ്. പണ്ട് എന്നെയും ശ്രീരാമനേയും എന്റെ ശേഖരഞ്ഞാട്ടനെന്ന അമ്മാമനാണ് അവിടെ കൊണ്ട് പോയിരുന്നത്... അവിടെ അടിക്കുന്ന നാളികേരം തിന്നാനായിരുന്നു അന്ന് ഞങ്ങളുടെ മോഹം... ഞാനിന്ന് അവിടെ പോകുന്നത് ഏതാണ്ട് 50 വര്‍ഷത്തിന് ശേഷമാണ്....
പണ്ടവിടെ ഒരു കൊച്ചു കാവ്, കാര്യമായി കാഞ്ഞിരവും മറ്റു പാഴ് ചെടികളും, മുള്ളുകളില്ലാത്ത മുളയും മറ്റും കൊണ്ട് ഇരുട്ട് മൂടിയ പോലെയുള്ള ശരിക്കും ഒരു കാവിന്റെ പ്രതീതിയായിരുന്നു.’ ‘പക്ഷെ ഇപ്പോ ഞാനവിടെ എത്തിയപ്പോഴാണ് മനസ്സിലായത് കാവെല്ലാം വെട്ടിത്തെളിയിച്ചു അവിടെ രണ്ട് അംബലം ഉയര്‍ന്നിരിക്കുന്നു..
അയ്യപ്പന്റെയും, ദേവിയുടെയും അംബലവും, അതിനോട് ചേര്‍ന്ന് തിടപ്പള്ളി, ഓഫീസ് മുറി, ഒരു ഷെഡ് മുതലായവ.. എല്ലാം ചെറുതാണെങ്കിലും നല്ല ഐശ്വര്യമുള്ള ഒരിടം തന്നെ’
‘പാര്‍ക്കാടി പൂരമായതിനാല്‍ ശാന്തിക്കാരന്‍ അല്പം വൈകിയാണെങ്കിലും എത്തി... വിളക്ക് കൊളുത്തി എനിക്ക് പ്രസാദം തന്നു. ദക്ഷിണ കൊടുത്തു ഞാന്‍ പ്രസാദം വാങ്ങി.... അയ്യപ്പന് കാണിക്കയും ഇട്ട് അമ്മുകുട്ടിയൊത്ത് വീട്ടിലേക്ക് തിരിച്ചു’
‘പണ്ട് കാവിലേക്കുള്ള പുഞ്ചപ്പാടത്തെ എത്തേണ്ട വഴിയില്‍ കാര്യമായി വീടുകളൊന്നും ഉണ്ടായിരുന്നില്ല.... ഇപ്പോ നിറച്ചും പുതിയ വീടുകള്‍.. പഴ വീടുകളില്‍ ചിലതൊക്കെ മിനുക്കി യഥാസ്ഥാനത്ത് തന്നെ നില്‍പ്പുണ്ട്...
‘ആ വീടാരുടെതാ.... ഈ വീടാരുടെതാ........... എന്ന് ചോദിച്ച് ചോദിച്ച്, മറുപടി പറഞ്ഞ് പറഞ്ഞ് അവള്‍ തോറ്റു...’
ചിലപ്പോള്‍ അമ്മുകുട്ടി പറയും....അതെനിക്കറിയില്ല.. എന്നെ കെട്ടിക്കൊണ്ട് വരുമ്പോള്‍ ഉള്ളതൊന്നും എനിക്കറിയില്ലാ... പുതിയത് മാത്രമെ അറിയുള്ളൂവെന്നെല്ലാം...’
അമ്മുകുട്ടീനെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് കെട്ടിക്കൊണ്ട് വന്നതാ... അവളുടെ നാട് കുറച്ചകലെയാണ്.....
“ഉണ്ണ്യേട്ടാ‍ നമുക്ക് വീട്ടിലേക്ക് തിരിച്ച് നടക്കുമ്പോള്‍ എനിക്ക് ചില വീടുകളില്‍ കയറി കുറച്ച് പണികളുണ്ട്.... “ ഉണ്ണ്യേട്ടന്‍ ആ വീടുകളില്‍ കയറി അവിടെ ഇരുന്നോളൂ.... അയ്യപ്പന്‍ കാവിലെ മഹിളാ വിഭാഗത്തിന്റെ മേധാവിയാണ് അമ്മുകുട്ടി.... വര്‍ഷത്തെക്കുള്ള വരി സംഖ്യ പിരിക്കലും.. കടം വേണ്ടവര്‍ക്ക് കൊടുക്കലും, വാങ്ങലും എല്ലാം അമ്മുകുട്ടിയുടെ പണിയാണ്... ഇപ്പോ പുഞ്ചപ്പണി തുടങ്ങാറായി....
പാടമെല്ലം ഉഴുതിട്ട് ഞാറ് നടേണ്ട സമയമായി... കൃഷിക്കാര്‍ പണം കടം വാങ്ങാനെത്തും... അമ്മുകുട്ടി അവരുടെ മുമ്പില്‍ ഒരു ഹീറൊ ആണ്... ചിലരെ ചീത്ത വിളിക്കുന്നതും കേള്‍ക്കാം... ഞാന്‍ എല്ലാം കേട്ടവിടെ നിന്നു...
‘ചെറുപ്പത്തിലെ നാട് വിട്ട എന്നെ എന്റെ സ്വന്തം നാട്ടില്‍ പലരും അറിയില്ലാ...“
ചിലര്‍ക്ക് അമ്മുകുട്ടി എന്നെ പരിചയപ്പെടുത്തി.... ശ്രീരാമേട്ടന്റെ ഏട്ടനാ...........
“പലരും അല്‍ഭുതത്തോടെന്നെ നോക്കി... ചിലര്‍ അറിയുമെന്ന മട്ടില്‍ തലയാട്ടി...“
അങ്ങിനെ ഞങ്ങള്‍ നടന്ന് നീങ്ങുമ്പോള്‍ എന്നെപ്പോലൊരു വയസ്സന്‍ തോളില്‍ കയ്ക്കോട്ടുമായി പാടത്ത് നിന്നും കരക്ക് കയറുന്നത് കണ്ടു...
‘എന്നെ നോക്കിയിട്ട്’ -ഉണ്ണിയല്ലേ.......????
അതേ........ ഉണ്ണിയാ............ “എനിക്ക് മനസ്സിലായില്ലല്ലോ............
“ നെനക്കെങ്ങനാ മനസ്സിലാവാ..... അവനവന്റെ നാട്ടിലേക്കൊക്കെ വരേണ്ടെ ഇടക്കൊക്കെ?..... എന്നും പറഞ്ഞ് അയാള്‍ നടന്ന് നീങ്ങി..........“
‘അമ്മുകുട്ടീ..... ആരാണയാള്‍??
ഓ... എനിക്കറിയില്ലാ ഉണ്ണ്യേട്ടാ..........
‘ഞാനും അമ്മുകുട്ടിയും വീണ്ടും യാത്ര തുടര്‍ന്നു...‘
ഉണ്ണ്യേട്ടാ‍ ആ വീടാരുടേതാണെന്ന് പറയാമോ?
ആ ... അത് കുഞ്ഞിമോനേട്ടന്റെ വീടല്ലേ....
പിന്നെ അതിന്റെ തൊട്ടടുത്ത വീടോ??
അതെനിക്കറിയില്ലാ.......... അത് രവിയുടേതാ......... അങ്ങിനെ പറഞ്ഞു പറഞ്ഞു ഞങ്ങള്‍ വേറെ ഒരു വീട്ടിലെത്തി.
ഇവിടെ ഒരു അഞ്ചുമിനിട്ട് ഇരിക്കാം ഉണ്ണ്യേട്ടാ‍..... എന്നിട്ട് നമുക്ക് വേഗം വീട്ടിലേക്ക് നടക്കാം.. നേരം സന്ധ്യയായിത്തുടങ്ങി....
ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍........ നേരത്തെ കണ്ട കൈക്കോട്ടുമായി വന്ന വയസ്സന്‍ അമ്മുകുട്ടിയോട്....
“കാശുണ്ടാകുമോ പുഞ്ചപ്പണിക്ക് സഹായിക്കാന്‍?...... പണികഴിഞ്ഞാല്‍ പലിശയടക്കം തരാം..........
‘ഇപ്പോ കാശുണ്ടാവില്ലാ....... അമ്മുകുട്ടിയുടെ മറുപടി......... “
‘വയസ്സന്‍ അതും കേട്ട് നടന്ന് നീങ്ങി’ “അമ്മുകുട്ടീ...... ?”
“ എന്താ ഉണ്ണ്യേട്ടാ‍........ എത്രാ കാശാ‍ അയാള്‍ ചോദിക്കണേ....“
സുമാര്‍ ഇരുപതിനായിരം വേണ്ടി വന്നേക്കാം എന്നാ തോന്നണേ..
“എന്നിട്ടെപ്പോഴാ തിരിച്ച് തരിക... ?”
‘കൊടുക്കുകയാണെങ്കില്‍ രണ്ട് മാസത്തിന്നകം തിരിച്ചടക്കേണ്ടി വരും അയാള്‍ക്ക്.... ‘ അയാളുമായി പണമിടപാട് നടത്താന്‍ അമ്മുകുട്ടിക്കിഷ്ടമില്ലാത്ത പോലെ തോന്നി..... “
എന്താ അമ്മുകുട്ടീ ........ പ്രശ്നം.... ?
കാശ് തിരിച്ചടച്ചില്ലെങ്കില് അതിന്റെ പിന്നാലെ ഞാന്‍ തന്നെ നടക്കണം... സംഘടനയിലാരും ഉണ്ടാ‍വില്ലാ കൂടെ നടക്കാന്‍... എന്തിന്നാ ഈ വയ്യാവേലിക്ക് പോണേ??? ‘അതും ശരിയാ’
“അമ്മുകുട്ടീ........... ?”
എന്താ ഉണ്ണ്യേട്ടാ‍........
“ആ വയസ്സനുള്ള കാശ് ഞാന്‍ തരാം.... സൊസൈറ്റിയില്‍ കൂടി കൊടുത്തോളൂ.... “
അതിന് ഞങ്ങള്‍ക്ക് മെംബര്‍മാരില്‍ നിന്ന് മാത്രമെ പണം സ്വീകരിക്കാന്‍ പറ്റൂ....
‘അങ്ങിനെയാണെങ്കില്‍ ബീനാമ്മയെ സൊസൈറ്റിയില്‍ ചേര്‍ത്തുവല്ലോ...അവളുടെ പേരില്‍ തരാം....’
അതൊന്നും വേണ്ട ഉണ്ണ്യേട്ടാ‍..... ഇപ്പോളതൊന്നും ശരിയാവില്ലാ.............
ഞാനും അമ്മുകുട്ടിയും, വര്‍ത്തമാനങ്ങളെല്ലാം പറഞ്ഞ് , നടന്ന് നടന്ന് കിണറിന്റെ അടുത്തുള്ള ചായപ്പിടികയുടെ അടുത്തെത്തി....
‘നേരം ഇരുട്ടായല്ലോ അമ്മുകുട്ടീ.......... “ നീ വേഗം ചെല്ല് വീട്ടിലേക്ക്.... നിന്റെ മോള്‍ നിന്നെ കാത്തിരിപ്പുണ്ടാകും അവിടെ....
ഞാന്‍ വിജയേട്ടന്റെ വീട്ടി കേറീട്ട് മെല്ലെ വീട്ടിലേക്ക് പോയ്ക്കൊള്ളാം.. അങ്ങിനെ വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യപ്പന്‍ കാവില്‍ പോയി.....
അമ്മുകുട്ടി അവളുടെ വീട്ടിലേക്ക് നടന്നകന്നു.

സ്വാമിയേ ശരണമയ്യപ്പാ!
കുറിപ്പ്:
ഈ കഥ ഞാന്‍ കഴിഞ്ഞ ജനുവരിയില്‍ എന്റെ മറ്റൊരു ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു.

Friday, September 18, 2009

അവള്‍ മന്ദഹസിച്ചൂ

രാക്കമ്മ മിക്കപ്പോഴും ഡാഡിയുടെ ഓഫീസ് മുറിയില്‍ അലസമായി കിടപ്പാണ്. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ കെട്ടിടങ്ങള്‍ പണിയുന്നു. രാക്കമ്മ രണ്ട് മാസമായി അവധിയെടുത്ത് സ്വന്തം വീട്ടില്‍ എത്തിയിരിക്കുകയാണ്. അമ്മായിയമ്മ ലണ്ടനില്‍ പോയി. അപ്പോള്‍ പിന്നെ സ്വന്തം അമ്മയുടെ പരിലാളനം കൊതിച്ചുംകൊണ്ട്.

“രാക്കമ്മേ എന്താ വിശേഷം...?”
രാക്കമ്മ ഒന്നും മിണ്ടുന്നില്ല...... ഒരേ കിടപ്പ് തന്നെ..........
“സംഗീത ചേച്ചിയെ കാണണോ...”?

രാക്കമ്മക്ക് മിണ്ടാട്ടം ഇല്ല........

“അമ്പിളി ചേച്ചിയെ കാണണമോ..”
അപ്പോഴും അനക്കമില്ല.......

“ജയന്‍ ചേട്ടനെയും, പപ്പന്‍ ചേട്ടനേയും കാണണമോ..?
രാക്കമ്മക്ക് ഒരു കുലുക്കവും ഇല്ല.

ഇനി സ്വന്തം കെട്ടിയോനെ കാണണോ എന്ന് ചോദിക്കാം. ചിലപ്പോള്‍ ഉശിര് വരും.
രാക്കമ്മേ.......?
“എന്താ ഡാഡീ...?”
നിനക്ക് പ്രവീണിനെ കാണണോ.........?

ഈ പെണ്‍കുട്ടിക്ക് ഒരു കുലുക്കവും ഇല്ലാ..........
ഇനി അമ്മായിയമ്മയെയും, അമ്മായിയപ്പനെയും കാണണോ എന്ന് ചോദിക്കാം. ചിലപ്പോള്‍ അവള്‍ എണീറ്റിരിക്കും. പാവം പെണ്‍കുട്ടി. ക്ഷീണം തന്നെ. കിടപ്പ് തന്നെ കിടപ്പ്. അല്ലെങ്കില്‍ ഉറക്കം.

രാക്കമ്മേ ബീനാമ്മക്ക് ഇങ്ങിനെയൊന്നും ഉണ്ടായിരുന്നില്ല. പ്രധാന കാരണം അവിടെ ഞങ്ങള്‍ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ അമ്മയും ഇല്ലാ അമ്മായി അമ്മയും ഇല്ല. പിന്നെ ഛര്‍ദ്ദിയും ഇല്ല. വേവലാതിയും ഇല്ല.. ക്ഷീണവും ഇല്ല.

ഇനി പെട്ടെന്ന് അമ്മയെയും മറ്റും കാണണമെങ്കില്‍ വിസയടിക്കണം. ഫ്ലൈറ്റ് ബുക്ക് ചെയ്യണം. അങ്ങിനെ എന്തെല്ലാം അങ്കലാപ്പ്. അപ്പോ ക്ഷീണവും ഇല്ലാ, ആവലാതിയും ഇല്ല.

നീയെന്താ ഇങ്ങിനെ കിടക്കണ്.
“നിനക്ക് ഗിരിജേട്ടനെ കാണണോ..... സുഗന്ധിച്ചേച്ചിയെ കാണണൊ..?
രാക്കമ്മക്ക് ഒരു കുലുക്കവും ഇല്ല.........

ഇനി എന്താ ചോദിക്കുക. അവിടെ രണ്ട് മൂന്ന് കുട്ട്യോളുണ്ട്. ആറു വയസ്സായ അരവിന്ദനും. എട്ട് വയസ്സായ അപ്പുവും, പിന്നെ നാലു വയസ്സുകാരി പാറുവും.

രാക്കമ്മേ........?
“നിനക്ക് അരവിന്ദനെ കാണണോ...?
അത് കേട്ടയുടന്‍
“രാക്കമ്മ മന്ദഹസിച്ചു.........”
+++

Wednesday, September 16, 2009

എന്റെ പാറുകുട്ടീ...... ഭാഗം 33


32 ന്റെ തുടറ്ച്ച http://jp-smriti.blogspot.com/2009/08/32.html


ദിനരാത്രങ്ങള്‍ കടന്ന് പോയി. ഒരു ദിവസം ഉണ്ണിയെ കാണാന്‍ ഉണ്ണിയുടെ പാപ്പനും മറ്റും എത്തി. അവര്‍ വരുന്ന സമയം ഉണ്ണി വീട്ടിലുണ്ടായിരുന്നില്ല. പാര്‍വ്വതി അവരെ വേണ്ട വിധം സല്‍ക്കരിച്ചിരുത്തി.


ഉച്ചക്ക് ഊണിന് മീനും മറ്റു വിഭവങ്ങളും ഒക്കെ ഉണ്ടാക്കി. ഉണ്ണിയോട് ഫോണില്‍ വിളിച്ച് പാപ്പനും കൂട്ടരും വന്ന വിവരം പറഞ്ഞു. ഉച്ചക്കുണ്ണാനെത്താന്‍ ഉണ്ണിയോട് പ്രത്യേകം പറഞ്ഞു. ശ്രമിക്കാം എന്ന് മാത്രമേ ഉണ്ണി പറഞ്ഞുള്ളൂ..


ഉണ്ണിയെ കാണാതെ വിരുന്നുകാര്‍ ഭക്ഷണം കഴിക്കാനിരുന്നു. പാര്‍വ്വതിയുടെ ആചാരമര്യാദകളും ആതിഥേയത്വവും എല്ലാം വന്നവര്‍ക്ക് നന്നേ ഇഷ്ടമായി. പക്ഷെ അവരുടെ മനസ്സില്‍ ഇവള്‍ ഉണ്ണിയുടെ ഭാര്യയാവാന്‍ പാടില്ലാ എന്നൊരു ചിന്തയുണ്ടാക്കി. അതില്‍ തെറ്റൊന്നും ഇല്ലല്ലോ.

പണം കൊണ്ടും, വിദ്യകൊണ്ടും പ്രതാപത്തിലും എല്ലാം കൊണ്ടും ഉയര്‍ച്ചയിലെത്തി നില്‍ക്കുന്ന ജേഷ്ടന്റെ മകന് ഒരു ബന്ധു ആലോചനയുമായാണ് അവര്‍ വന്നിരുന്നത്.

പാര്‍വ്വതി ആരാണെന്നും എല്ലാം അവര്‍ക്കറിയാമായിരുന്നു.


ഊണ് കഴിഞ്ഞ് വിശ്രമിക്കാന്‍ ഇടം കൊടുത്തു. ഉണ്ണിയേട്ടന്‍ അഞ്ചുമണിയാകുമ്പോളെക്കും എത്തും, വന്നിട്ടേ പോകാവൂ എന്ന് അഥിതികളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

പാര്‍വ്വതി ഭക്ഷണം കഴിക്കാനിരുന്നു. പാര്‍വ്വതിയുടെ ഉള്ളില്‍ ആകെ അങ്കലാപ്പുണ്ടായിരുന്നു. അവര്‍ എന്തിനാണ് വന്നതെന്ന് അറിയാനുള്ള ആകാ‍മ്ഷയും.


വിശ്രമം കഴിഞ്ഞ ബന്ധുക്കള്‍ പാര്‍വ്വതിയെ കോലായിലേക്ക് വിളിച്ചു.

“ഇവിടെ ഇരിക്കൂ പാര്‍വ്വതീ.”

ഞാന്‍ ഇവിടെ നിന്നോളാം

“നിന്റെ പഠിപ്പൊക്കെ കഴിഞ്ഞോ”

ഡിഗ്രി കഴിഞ്ഞു, ഇനി പിജിക്ക് പോകണമെന്നുണ്ട്. ഉണ്ണിയേട്ടന്‍ ആദ്യം എംകോമിന് ചേര്‍ത്താമെന്ന് പറഞ്ഞിരുന്നു. പിന്നീട് അതെപ്പറ്റി ഒന്നും പറഞ്ഞില്ല.


കൂടുതല്‍ പഠിക്കുന്നത് തന്നെയാ ഇന്നത്തെ കാലത്ത് നല്ലത്.

“നിന്റെ അമ്മ എന്താ ഇവിടെ നിന്ന് പോയത് ?”

പാര്‍വ്വതി തറയില്‍ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

“ചോദിച്ചത് കേട്ടില്ലേ……..?


പെട്ടെന്ന് ഒരു ഗര്‍ജ്ജനത്തോടെ ഉണ്ണി വീട്ടിന്നകത്തേക്ക് പ്രവേശിച്ചു.

അവളുടെ അമ്മ എന്തിനാണ് പോയതെന്ന് ഞാന്‍ പറഞ്ഞ് തരാം നിങ്ങള്‍ക്ക്.


“പാര്‍വ്വതി അകത്തേക്ക് പൊയ്കോളൂ………..”

പാര്‍വ്വതിക്കാകെ ഭയമായി. ഇനി എന്തൊക്കെയാ ഈ വീട്ടില്‍ നടക്കാന്‍ പോണെ എന്ന് നിരീച്ച്.

ഉണ്ണിയേട്ടന് തറവാട്ടിലെ പാപ്പനെയും ആരേയും മനസ്സ് കൊണ്ട് ഇഷ്ടമല്ല.


അല്ലാ ഉണ്ണ്യേ ഞങ്ങള്‍ മറ്റൊന്നും മനസ്സില്‍ വെച്ച് ചോദിച്ചതല്ല. കാര്യങ്ങളൊക്കെ മനസ്സിലാക്കേണ്ടത് ഞങ്ങളുടെയും അവകാശമാണല്ലോ?

“നിങ്ങളുടെ അവകാശമോ..?”


അങ്ങിനെ അവകാശം സ്ഥാപിക്കാനൊന്നും ഇവിടെ വരണമെന്നില്ല. ഇനി അഥവാ എന്തെങ്കിലും അറിയണമെങ്കില്‍ എന്നോട് ചോദിക്കാമല്ലോ.

എവിടെയായിരുന്നു നിങ്ങളെല്ലാം ഇത്ര നാള്‍. പാപ്പനാണത്രെ? ഒരു പാപ്പനും കൂട്ടരും....


“ഹും.. അതൊക്കെ പോട്ടെ. എന്താ നിങ്ങളുടെ ആഗമനോദ്ദേശ്യം.“


നിനക്ക് വയസ്സ് പത്തിരുപത്തെട്ടായല്ലോ. നിനക്കും ഒരു കുടുംബജീവിതം വേണ്ടെ മോനെ. ഒരു കല്യാണം ഒക്കെ കഴിക്കേണ്ടെ നിനക്ക്. ഇങ്ങിനെ ഒറ്റത്തടിയായി എത്ര നാളാ‍ ഇരിക്കുക.


“അതാണോ കാര്യം.”


ഞാന്‍ ഇത്രയും നാള്‍ ജീവിച്ചതും വളര്‍ന്നതും എല്ലാം ഒറ്റക്കാണല്ലോ. എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. എനിക്കും കൂടി അവകാശപ്പെട്ട പലതും ഇപ്പോളും നിങ്ങള്‍ അനുഭവിക്കുന്നു. അതിലെന്തെങ്കിലും നിങ്ങള്‍ എനിക്ക് വേണ്ടി കൊണ്ട് വന്ന് തന്നിട്ടുണ്ടോ.


ഞാന്‍ പരസഹായമില്ലാതെയാണ് ഈ നിലയിലെത്തിയത്. അതിന് മുന്‍പ് ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പലരും ബന്ധുക്കളാണെന്ന് പറഞ്ഞ് ഇവിടെ വരാറുണ്ട്.


പിന്നെ കല്യാണം കഴിക്കുകയോ, കഴിക്കാതിരിക്കുകയോ എല്ലാം എന്റെ ഇഷ്ടം. ഇനി അഥവാ കല്യാണം കഴിക്കണമെങ്കില്‍ അതും സംഭവിക്കാം. എനിക്കതിനുള്ള തന്റേടവും കഴിവും എല്ലാം ഉണ്ട്. ആരുടെയും സഹായം എനിക്കാവശ്യമില്ല.


‘മോനെ നീ ആരെയെങ്കിലും മനസ്സില്‍ കണ്ട് വെച്ചിട്ടുണ്ടോ..?”


പാപ്പന്‍ ദയവായി എന്റെ ഒരു കാര്യത്തിലും ഇടപെടേണ്ട. ഇത് വരെ ഞാന്‍ എന്റെ സ്വന്തം ഇഷ്ടത്തിലാ ജീവിച്ചത്. ഇനി മുന്‍പോട്ടും അങ്ങിനെ തന്നെ. എല്ലാവര്‍ക്കും അവരുടേതായ ഒരു കാഴ്ചപ്പാടുണ്ട്. ആ വഴിക്കേ പോകൂ.


പാപ്പനും കൂട്ടരും ഇനി ഇന്ന് തിരിച്ച് പോകേണ്ട. ഇന്നിവിടെ താമസിച്ച നാളെ പോകാം.

“അത് പറ്റില്ല മോനേ. അവിടെ പാടത്തും പറമ്പിലുമായി പശുക്കളും എരുമകളും ഒക്കെ ഉണ്ട്. അവറ്റകളെയൊക്കെ തൊഴുത്തില്‍ കെട്ടണം. തീറ്റ കൊടുക്കണം.”


അതിന്‍ അവിടെ ചെറിയമ്മയും, പിന്നെ പണിക്കാരന്‍ ചെക്കനുമില്ലേ ?

“അതൊന്നും ശരിയാവില്ല മോനേ.. ഞങ്ങളിറങ്ങുകയാ. പിന്നിടൊരു ദിവസം താമസിക്കാന്‍ വരാം “


എന്നാല്‍ അങ്ങിനെയാവട്ടെ പാപ്പാ………


പാപ്പനും കൂട്ടരും പടിയിറങ്ങി, പാടത്ത് കൂടി നടന്ന് നീങ്ങുന്നത് ഉണ്ണി നോക്കി നിന്നു.


ഉണ്ണി കുറച്ച് നേരം തിണ്ണയിലിരുന്ന് വിശ്രമിച്ചു. പാര്‍വ്വതിയെ വിളിച്ചു.


“എനിക്ക് നല്ല ചൂടുള്ള ചായ വേണം. വേഗം ഉണ്ടാക്കി കൊണ്ട് വരൂ………

ഉണ്ണിക്കാകെ തലക്ക് ഭ്രാന്ത് പിടിച്ച ദിവസങ്ങളായിരുന്നു ഈ ആഴ്ചയില്‍. ഓരോന്ന് ആലോചിച്ച് പ്രശ്നപരിഹാരം കാണാത്ത അനവധി വിഷയങ്ങള്‍.


ഇതാ ഉണ്ണ്യേട്ടാ ചായ.


“ഇതെന്താടീ കട്ടന്‍ ചായ. പാലില്ലേ ഇവിടെ.”

പാല്‍ ഇന്ന് നേരത്തെ കാച്ചി ഒറ ഒഴിച്ചു.

“എന്നാ നീ ആ ചായപ്പീടികയില്‍ പോയി ചായ വാങ്ങീട്ട് വാ”

പാര്‍വ്വതി അന്തം വിട്ട പോലെ നിന്നു. അവള്‍ക്കൊന്നും മനസ്സിലാവാത്ത മട്ടില്‍. ചായപ്പീടികയില്‍ നിന്ന് ചായയോ. ഞാന്‍ ഈ നാട്ടില്‍ വന്നിട്ടെത്ര കൊല്ലങ്ങളായി. ഉണ്ണിയേട്ടന്‍ ആ പീടികയില്‍ നിന്ന് ഒരു സാധനം പോലും വാങ്ങിക്കുടിക്കുന്നത് കണ്ടിട്ടില്ല. ആ ആളാണോ ചായ വാങ്ങി വരാന്‍ പറഞ്ഞത്.


“എന്താടീ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കണ്. പോയി വാങ്ങിയിട്ട് വാടീ……..”

അതിന് ജാനുവില്ല ഇവിടെ ഇപ്പോള്‍.

ഉണ്ണി ചാടിയെണീറ്റ് പാര്‍വ്വതിയുടെ കരണക്കുറ്റിക്കടിച്ചു. അവളുടെ മുടി പിടിച്ച് വലിച്ചു. തിണ്ണയിലിരുന്ന കിണ്ടി എടുത്ത് മുറ്റത്തേക്കെറിഞ്ഞു. പാര്‍വ്വതിയെ പൊതിരെ തല്ലി. പിന്നീട് അവിടെ നിന്ന് ഇറങ്ങിപ്പോയി.


ഉണ്ണ്യേട്ടാ പോകല്ലെ എന്ന് പറഞ്ഞ് പാര്‍വ്വതി പിന്നാലെ ഓടി.

കേള്‍ക്കാത്ത മട്ടില്‍ ഉണ്ണി പറമ്പില്‍ കൂടി നടന്ന് എങ്ങോട്ടോ പോയി. പാര്‍വ്വതി കരഞ്ഞും കൊണ്ട് കോലായിലിരുന്നു.


“എന്റെ ഭഗവാനെ എന്തൊക്കെയാ ഈ വീട്ടിലുണ്ടാകുക ഇന്ന്. എനിക്കാരും ഇല്ലല്ലോ എന്റെ തേവരേ. പാര്‍വ്വതി വിങ്ങിപ്പൊട്ടി.“



ഉണ്ണി അവിടെയും ഇവിടെയും ഒക്കെ കറങ്ങി ഏഴ് മണിയായപ്പോ വീട്ടില്‍ വന്ന് കയറി. പാര്‍വ്വതി പ്രതിക്ഷിച്ച പോലെ തന്നെ മുറിയില്‍ കയറി വാതിലടച്ചു.


രോഷം തെല്ലൊന്നടങ്ങട്ടെയെന്ന് പാര്‍വ്വതിയും വിചാരിച്ചു. പാര്‍വ്വതി ആ വഴിക്ക് പോയതേ ഇല്ല.

പക്ഷേ നേരം ഒന്‍പത് മണിയായിട്ടും വാതില്‍ തുറക്കാതെയായപ്പോള്‍ പാര്‍വ്വതിക്ക് വിഷമമായി. പാര്‍വ്വതി വാതില്‍ തട്ടി വിളിച്ചു. കുറെ വിളിച്ചിട്ടും ഉണ്ണി വാതില്‍ തുറന്നില്ല. പാര്‍വ്വതി അലമുറയിട്ട് കരയാന്‍ തുടങ്ങിയപ്പോള്‍ വാതില്‍ തുറന്നു ഉണ്ണി കോലായില്‍ വന്നിരുന്നു.


“എന്തിനാ ഉണ്ണ്യേട്ടാ ഇങ്ങിനെ വിഷമിക്കുന്നത്. എന്നെ എന്ത് വേണേലും ചെയ്തോളൂ. എനിക്കിതൊന്നും പുത്തിരിയല്ലല്ലോ”


എന്നെ കുറേ നാളായി ഉണ്ണിയേട്ടന്‍ ഇങ്ങിനെ ഒന്നും ചെയ്യാറില്ല. അത് കൊണ്ട് എനിക്ക് വലിയ വിഷമമായി. ഉണ്ണ്യേട്ടന്‍ വാ. നമുക്ക് ഭക്ഷണം കഴിക്കാം.


“നീ പോയി കഴിച്ചോ. എനിക്ക് വേണ്ട. “


അങ്ങിനെ ഒരാള്‍ മാത്രം കഴിക്കല്‍ ഈ വീട്ടിലുണ്ടായിട്ടില്ലല്ലോ. എന്നാല്‍ എനിക്കും വേണ്ട.

പാര്‍വ്വതിയും കോലായില്‍ ഇരുന്നു. ആരും ഒന്നും ഉരിയാടിയില്ല.


ഫോണ്‍ അടിക്കുന്നത് കേട്ടു പാര്‍വ്വതി അങ്ങോട്ട് പോയി.

“പാര്‍വ്വതീ ഫോണ്‍ എടുക്കേണ്ട

പാര്‍വ്വതിക്കൊന്നും മനസ്സിലായില്ല. ഇനി അതും പറഞ്ഞ് വഴക്കിടേണ്ട എന്ന് കരുതി ഫോണ്‍ എടുത്തില്ല.


പാര്‍വ്വതിക്ക് വിശപ്പുണ്ടായിരുന്നു. പക്ഷെ ഒറ്റക്ക് കഴിക്കാന്‍ മനസ്സ് വന്നില്ല. തീരെ നിവൃത്തിയില്ലെങ്കില്‍ ഉണ്ണ്യേട്ടന്‍ ഉറങ്ങാന്‍ കിടന്നാല്‍ കഴിക്കാമെന്ന് വെച്ചു.

ഉണ്ണിയുടെ സ്വഭാവം നന്നായറിയാവുന്ന പാര്‍വ്വതി പിന്നീടൊന്നും ചോദിച്ചില്ല. ചമ്രം പടിഞ്ഞ് അവിടെ തന്നെ ഇരുന്നു.


“എനിക്ക് നന്നായി വിശക്കുന്നുണ്ടല്ലോ ഭഗവാനെ. വല്ലതും കഴിക്കാന്‍ പോയാലോ”

പാര്‍വ്വതി അവിടെ നിന്നെണീറ്റ് അടുക്കളയില്‍ പോയി രണ്ടുരുള വാരിത്തിന്ന് കോലായില്‍ തന്നെ വന്നിരുന്നു. ഉച്ചക്ക് വിരുന്നുകാരുണ്ണാനുണ്ടായിരുന്നതിനാല്‍ പാര്‍വ്വതിയുടെ ആഹാരമൊന്നും ശരിയായില്ല. രാത്രി നല്ലോണം കഴിക്കാമെന്ന് വിചാരിച്ച് ഇരുന്നതായിരുന്നു. പക്ഷെ ഇങ്ങിനെ ഒക്കെ ഭവിക്കുമെന്ന് വിചാരിച്ചിരുന്നില്ലല്ലോ………


പാര്‍വ്വതീ…………?

എന്താ ഉണ്ണ്യേട്ടാ…….. പാര്‍വ്വതിക്ക് ആ വിളി കേട്ട് സമാധാനമായി.

“നീ എനിക്ക് തരാണ്ട് ഒറ്റക്ക് പോയി ഉണ്ടു അല്ലേ..”


ഗദ് ഗദത്തോടെ പാര്‍വ്വതിക്ക് ഒന്നും ഉരിയാടാനായില്ല.

“ഞാന് ഉണ്ണ്യേട്ടന്‍ ഭക്ഷണം എടുത്ത് വെക്കട്ടെ?..”

വേണ്ട. ഞാന്‍ ഇന്ന് പട്ടിണി കിടക്കുകയാ.


“അങ്ങിനെ പറയല്ലേ ഉണ്ണ്യേട്ടാ. എനിക്കത് സഹിക്കില്ലാ……..”

“കുറച്ചെങ്കിലും കഴിക്കണം. ഞാന്‍ കോലായിലേക്ക് എടുത്തോണ്ട് വരാം. വാരിത്തരാം..”


പാര്‍വ്വതി പോയി നാല്‍ ചപ്പാത്തിയും, ചെറിയ കോപ്പയില്‍ കറിയും, ചമ്മന്തിയും ഒരു വലിയ കിണ്ണത്തില്‍ വെച്ച്, കുടിക്കാന്‍ ലോട്ടയില്‍ വെള്ളവുമായെത്തി.

പാര്‍വ്വതി ചപ്പാത്തി ഒരു കഷണമെടുത്ത് ഉണ്ണിയേട്ടന്റെ ഇഷ്ടവിഭവമായ വെണ്ടക്കാ തീയലും കൂട്ടി വായില്‍ വെച്ച് കൊടുത്തു. ചമ്മന്തി നക്കാനും കൊടുത്തു. കൊച്ചു കുട്ടിയെ തീറ്റുന്ന പോലെ കൊണ്ട് വന്നതെല്ലാം ഉണ്ണിയെ തീറ്റി.


പാര്‍വ്വതിക്ക് സമാധാനമായി. തേവര്‍ കടാക്ഷിച്ചു.


പാര്‍വ്വതി പാത്രം അടുക്കളയില്‍ വെച്ച് തിരികെ വന്നു. ഉണ്ണിയുമായി കുശലം പറയാനിരുന്നു.

നമ്മള്‍ കുറേ നാളായി ഇല്ലേ ഉണ്ണ്യേട്ടാ ഈ നേരത്ത് ഈ കോലായില്‍ ഇരുന്നിട്ട്.

“ഉണ്ണി ഒന്നും മിണ്ടിയില്ല


പാര്‍വ്വതി വിട്ടില്ല. അവള്‍ ഓരോന്ന് പറഞ്ഞും കൊണ്ടിരുന്നു. ആ പിഞ്ചുമനസ്സിന്റെ ഭാരം അവള്‍ക്കല്ലേ അറിയൂ. അവളുടെ കളിയും ചിരിയും എല്ലാം കണ്ട് ഉണ്ണിയുടെ മനസ്സലിഞ്ഞു.

പക്ഷെ ഉണ്ണി അതിരു കവിഞ്ഞ സ്നേഹം പലപ്പോഴും കാണിക്കാറില്ല. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അളവറ്റതാണുതാനും.


“എന്തിനാ പാപ്പന്‍ വന്നേ ഉണ്ണ്യേട്ടാ………?

ഉണ്ണി ഒന്നും മിണ്ടിയില്ല.

ഉണ്ണി കിടപ്പുമുറിയിലേക്ക് നടന്നു……..

മുറിയില്‍ കടന്നതും മൂടിപ്പുതച്ച് കിടന്നു.


പാര്‍വ്വതി വിട്ടില്ല. കുറച്ച് കഴിഞ്ഞ് ഉറങ്ങിയാല്‍ മതി എന്നും പറഞ്ഞ് പുതപ്പ് മാറ്റി ഉണ്ണിയോട് കിന്നരിക്കാന്‍ തുടങ്ങി.


“നാളെ ഞായറാഴ്ചയല്ലേ. എന്നെ പാര്‍ക്കാടി അമ്പലത്തിലേക്ക് കൊണ്ട് പോകാമോ?

പാര്‍ക്കാടി അമ്പലമോ. അത് എവിടേയാ………


“ഉണ്ണ്യേട്ടാ…….. തമാശ പറയല്ലേ……..”

എന്നെ അവിടെ കോണ്ടാകാം എന്നും അവിടത്തെ പാടത്ത് വിളയുന്ന എള്ള് ചെടികള്‍ കാണിച്ച തരാമെന്നെല്ലാം പറഞ്ഞിരുന്നില്ലേ. എന്നിട്ട് ഇപ്പൊ പറയാ. ഏതാ പാര്‍ക്കാടി അമ്പലമെന്ന്……..

ശരി ശരി നീ കിടന്നുറങ്ങ്. നമുക്ക് നാളെ ആലോചിക്കാം………


പുതപ്പിടുത്ത് തല മൂടാ‍ന്‍ തുനിഞ്ഞ ഉണ്ണിയെ പിന്നെയും പാര്‍വ്വതി വിട്ടില്ല

“നാളെ കൊണ്ടോക്വോ എന്നെ എന്ന് പറാ……

നമുക്ക് കാറില്‍ പോകേണ്ട.. ആക്കല കുന്ന് വഴി നടന്ന് പോകാം.


“എന്താ ഉണ്ണ്യേട്ടാ ഒന്നും മിണ്ടാതിരിക്കുന്നത്…….”

പറാ ഉണ്ണ്യേട്ടാ……..

പാര്‍ക്കാടി അമ്പലത്തീ കൊണ്ടോകുമെങ്കില്‍ ഞാന്‍ വൈകിട്ട് മുറ്റത്ത് അടുപ്പുണ്ടാക്കി അട ചുട്ട് തരാം. ശര്‍ക്കരയും തേങ്ങയും കൂട്ടി.. നല്ല ഓട്ടട. ഞാന്‍ പുതിയ കലം വാങ്ങി വെച്ചിട്ടുണ്ട്.


“അതെയോ.. നിനക്കെവിടുന്നാ പുതിയ കലം കിട്ട്യേ..?

ഞാന്‍ കഴിഞ്ഞ ആഴ്ച ജാനുവിനെയും കൂട്ടി വെട്ടിക്കടവില്‍ പോയിരുന്നു. അപ്പോ വാങ്ങിയതാ.

അമ്പെടി കേമീ…….. നീയാള്‍ കൊള്ളാലോടീ…………


“അപ്പോ നാളെ പാര്‍ക്കാടീല്‍ കൊണ്ടോകുമല്ലേ…………

എന്താ ഉണ്ണ്യേട്ടാ ഒന്നും മിണ്ടാതെ കിടക്ക്ണ്……. എന്തെങ്കിലും പറാ………….

നീ ലൈറ്റ് അണച്ച് ഉറങ്ങാന്‍ നോക്ക്. നമുക്ക് നാളെ കാലത്ത് ആലോചിക്കാം…….

“അതൊന്നും പറ്റില്ലാ. ഇപ്പോ പറയണം. എന്നെ നാളെ പാര്‍ക്കാടി അമ്പലത്തീ കൊണ്ടോകാം എന്ന്………


ഈ പെണ്‍കുട്ടിയെ കൊണ്ട് തോറ്റല്ലോ……….

ശരി കൊണ്ടോകാം…………

പാര്‍വ്വതി സന്തോഷം കൊണ്ട് ഉണ്ണിയെ കെട്ടിപ്പിടിച്ചോണ്ട് കിടന്നു നേരം പുലരുവോളം…………..



[രണ്ട് അദ്ധ്യായം കൂടി എഴുതി തല്‍ക്കാലം അവസാനിപ്പിക്കാം]


COPYRIGHT – 2009 - RESERVED

Thursday, September 10, 2009

ഇന്ന് ശ്രീകൃഷ്ണജയന്തി



ഇന്ന് 1185 ചിങ്ങം 26 - 2009 സെപ്തംബര്‍ 11 വെള്ളിയാഴ്ച. എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും അഷ്ടമിരോഹിണി - ശ്രീകൃഷ്ണജയന്തി ആശംസകള്‍.

ഞാന്‍ എല്ലാ ദിവസവും കാലത്ത് കണ്ണന് പൂക്കള്‍ സമര്‍പ്പിച്ച ശേഷമാണ് എന്റെ പ്രഭാത കര്‍മങ്ങള്‍ ആരംഭിക്കുക. എനിക്ക് ഇന്നെലെ ഒന്നും ഓര്‍മ്മ വന്നില്ല. അല്ലെങ്കില്‍ നല്ല ഒരു മാല വാങ്ങി വെക്കാമായിരുന്നു.
ഞാന്‍ കണ്ണന് സാധാരണ നന്ദ്യാര്‍വട്ടപ്പൂക്കളും, മദ്ധ്യഭാഗത്തായി കൃഷ്ണന്റെ ഇഷ്ട വിഭവമായ തുളസിയുമാണ് വെക്കുക. എന്റെ വീട്ടില്‍ ധാരാളം നന്ദ്യാര്‍വട്ടവും, തുളസിയുമുണ്ട്. കാലത്തെ നിര്‍മ്മാല്യത്തില്‍ നിന്നുള്ള തുളസി ഞാന്‍ ഭക്ഷിക്കും, ഒരിതള്‍ ചെവിയില്‍ വെക്കും.

തുളസി എല്ലാത്തിനും നല്ലതാണ്. ഞാന്‍ കട്ടന്‍ ചായയാണ് കുടിക്കുക. ഈ സുലൈമാനി ചായ കുടി ഗള്‍ഫില്‍ നിന്ന് കിട്ടിയ ശീലമാണ്. സുലൈമാനിയില്‍ കുറച്ച് തുളസി ഇലകള്‍ ഇട്ട് കുടിച്ച് നോക്കൂ. ഒരു പ്രത്യേക സുഖം തന്നെ. ഉച്ചവരെ പ്രാതല്‍ കിട്ടിയില്ലെങ്കിലും ഉന്മേഷം പിടിച്ച് നിര്‍ത്തും.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി അഷ്ടമിരോഹിണി ആശംസകള്‍





Posted by Picasa